
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് അഭിമാനമാകാന്‍ ഒരുങ്ങുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നത്. മെയ് രണ്ടിന് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യുന്നതോടെ ആഗോള ചരക്കുഗതാഗതത്തിന്റെ ഹബ്ബായി വിഴിഞ്ഞം മാറും
2015 ല്‍ തുറമുഖത്തിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ച എങ്കിലും പിന്നീട് വന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് ജീവന്‍ വച്ചത്. നേരിടേണ്ടി വന്നത് നിരവധി പ്രതിസന്ധികള്‍. ഓഖി ദുരന്തവും തുറമുഖത്തിനെതിരെയുള്ള പ്രതിപക്ഷ സമരവും എല്ലാം വിലങ്ങു തടികളായി. എന്നാല്‍ നിശ്ചയദാര്‍ഢ്യം ഉള്ള ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയാല്‍ എല്ലാത്തിനെയും അതിജീവിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാവുകയാണ്.
ഒന്നാം ഘട്ടത്തില്‍ ബര്‍ത്തിന്റെയും പുലിമുട്ടിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. 2700 മീറ്ററാണ് നിലവില്‍ പുലിമുട്ടിന്റെ നീളം. രണ്ടാം ഘട്ടത്തില്‍ ഇത് 4000 മീറ്ററായി വര്‍ദ്ധിപ്പിക്കും. ഡിസംബര്‍ മാസത്തോടുകൂടി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മെയ് രണ്ടിന് തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
ഓട്ടോമാറ്റിക് നാവിഗേഷന്‍ സിസ്റ്റമാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. നിലവില്‍ ഒന്നാം ബര്‍ത്തില്‍ കൂറ്റന്‍ മദര്‍ ഷിപ്പുകളാണ് എത്തുന്നത്. മദര്‍ ഷിപ്പുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്നത് തന്നെയാണ് രാജ്യത്തെ മറ്റു തുറമുഖങ്ങളില്‍ നിന്ന് വിഴിഞ്ഞത്തെ വ്യത്യസ്തമാക്കുന്നത്. പൂര്‍ണ്ണതൊതില്‍ പ്രവര്‍ത്തനസജ്ജമായ തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here