വിഴിഞ്ഞം തുറമുഖം പുതു യുഗത്തിന്റെ തുടക്കം; മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരള സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും പ്രതീകമാണ് മെയ് രണ്ടിന് കമ്മീഷൻ ചെയ്യാൻ പോകുന്ന വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗം ചെലവഴിച്ചത് സംസ്ഥാനമാണ്. രാജ്യത്ത് ഒരു തുറമുഖ പദ്ധതിക്കായി ഇത്രയും തുക ഒരു സംസ്ഥാനം വഹിക്കുന്നത് ആദ്യമായാണ്. സർക്കാരിന്റെ 10 ആം വാർഷികത്തിൽ ജനങ്ങൾക്കുള്ള സമ്മാനമാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ ഏഷ്യയിലെ പ്രധാന തുറമുഖമായി വിഴിഞ്ഞം മാറും. ട്രയൽ റൺ ഘട്ടത്തിൽ തന്നെ വൻകിട തുറമുഖമായി പേരെടുക്കാൻ വിഴിഞ്ഞത്തിന് കഴിഞ്ഞു. 60% ത്തോളം ചെലവ് വഹിക്കുന്ന സംസ്ഥാനത്തിന് ലാഭമില്ലത്ത കരാർ ആയിരുന്നു ആദ്യം ഒപ്പിട്ടത്. ഇതിൽ നിന്നാണ് എൽഡിഎഫ് സർക്കാർ മാറ്റം വരുത്തിയത്. 2045 ൽ പൂർത്തിയാക്കേണ്ട കരാർ 2028 ൽ പൂർത്തിയാക്കുന്ന രീതിയിൽ ആക്കി മാറ്റി.പുതിയ കരാർ പ്രകാരം 2034 മുതൽ സർക്കാരിന് വരുമാനം ലഭിച്ചു തുടങ്ങും. 2028 നകം മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകും. 2045ൽ തീരണ്ട പദ്ധതി 17 വർഷം മുൻപ് യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ ശക്തമായ സാമ്പത്തിക എഞ്ചിൻ ആയി വിഴിഞ്ഞം മാറും.

നേരിട്ട് 755ല്‍ അധികം തൊഴിലവസരങ്ങള്‍ ഇതിനകം ഇവിടെ സൃഷ്ടിച്ചു കഴിഞ്ഞു. 67% ജീവനക്കാരും കേരളത്തില്‍ നിന്നുള്ളവരാണ്. 35% പേര്‍ വിഴിഞ്ഞം തദ്ദേശീയരും. കൂടുതല്‍ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന ഒരു പുതിയ കവാടമായി മാറുകയാണ് ഈ തുറമുഖം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News