കോട്ടയം കുഞ്ഞച്ചന്മാരുടേത് നീച പ്രചാരണം, ക്രിമിനലുകളെ ജനം തെരുവില്‍ നേരിടുന്നകാലം വിദൂരമല്ലെന്ന് വികെ സനോജ്

ശക്തയായ സ്ഥാനാര്‍ത്ഥി, അതും ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് വിട്ട വ്യക്തി. സ്വാഭാവികമായും എതിര്‍സ്ഥാനാര്‍ത്ഥികള്‍ തോല്‍വി ഭയക്കും. ഇതിന്റെ ആഘാതം മറികടക്കാന്‍ 68 വയസ് പ്രായമുള്ള, മുന്‍ അധ്യാപിക കൂടിയായ ഒരു ജനപ്രതിനിധിയെ അപമാനിക്കാനുള്ള ശ്രമമാണ് ഒരു സംഘം നടത്തുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി അറിയാതെ ഇത്തരത്തിലൊരു പ്രചരണം നടക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടു. സാധാരണക്കാരും രാഷ്ട്രീയ മേഖലയിലുള്ളവരും. ഇതിനിടയില്‍ ടീച്ചര്‍ക്കെതിരെ പ്രചരണം നടത്തുന്ന കോട്ടയം കുഞ്ഞച്ചന്മാരെ ചിലത് ഓര്‍മിപ്പിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.

ALSO READ:  സിഎഎയിൽ മിണ്ടാട്ടമില്ലാതെ രാഹുൽ ഗാന്ധി; വയനാടിനും കോഴിക്കോടിനും പുറമെ മലപ്പുറത്തെ പ്രചാരണത്തിലും മൗനം

ശൈലജ ടീച്ചര്‍ക്ക് എതിരെയുള്ള ലൈംഗീകാധിക്ഷേപത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സൈബര്‍ ടീം നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കുറിച്ചു. കോട്ടയം കുഞ്ഞച്ചന്മാരുടെ നേതാവായ യൂത്ത് കോണ്‍ഗ്രസ് വ്യാജ അധ്യക്ഷനാണ് വടകരയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയെന്നതും സനോജ് ഓര്‍മിപ്പിക്കുന്നു.

ALSO READ: എങ്ങോട്ടാണീ പോക്ക്? സ്വര്‍ണവില റെക്കോര്‍ഡിലേക്ക്; ഒറ്റയടിക്ക് വര്‍ധിച്ചത് 720 രൂപ

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സഖാവ് ശൈലജ ടീച്ചര്‍ക്ക് നേരെ ക്രൂരമായ ലൈംഗീകാധിക്ഷേപത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സൈബര്‍ ടീം നടപടി അത്യന്തം പ്രതിഷേധാര്‍ഹം. കോട്ടയം കുഞ്ഞച്ചന്മാരുടെ നേതാവായ യൂത്ത് കോണ്‍ഗ്രസ് വ്യാജ അധ്യക്ഷനാണ് വടകരയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതല. ശൈലജ ടീച്ചര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും മോര്‍ഫിങ് ചിത്രങ്ങളുപയോഗിച്ച് നീചമായ അപവാദ പ്രചരണം ലൈംഗീക അധിക്ഷേപമായി മാറിയിരിക്കുകയാണ്. ഇത് ചെയ്യിക്കുന്നത് ഷാഫിയും സരിനുമാണ്. കൂട്ടിന് ലീഗുകാരുമുണ്ട്. സ്ത്രീകള്‍ക്കെതിരെ ലൈംഗീകാധിഷേപം നടത്തിയ പരാതിയില്‍ പൊലീസ് ശാസ്ത്രീയ അന്വേഷണത്തില്‍ കൂടി പിടി കൂടിയ കോട്ടയം കുഞ്ഞച്ചന് ജാമ്യം എടുത്ത് കൊടുത്തു എന്നതില്‍ അഭിമാന പുളകിതനായി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് സരിനെ നമ്മള്‍ മറന്നിട്ടില്ല.
ഇത്തരം മനോരോഗികളെ തള്ളിപ്പറയാതെ കോണ്‍ഗ്രസ് എങ്ങനെ സംരക്ഷിക്കുന്നു എന്നതിന് ഇതില്‍ പരം തെളിവ് വേണ്ടല്ലോ ? മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായ നിലയില്‍ ആഗോള അംഗീകാരം ലഭിച്ച ഭരണാധികാരിയായിരുന്നു സഖാവ് ശൈലജ ടീച്ചര്‍. ആ അംഗീകാരമാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ടീച്ചറെ മട്ടന്നൂരില്‍ നിന്ന് വീണ്ടും തെരഞ്ഞെടുത്തത്. എന്നാല്‍ വടകരയില്‍ ശൈലജ ടീച്ചര്‍ സ്ഥാനാര്‍ത്ഥിയായെത്തിയ നിമിഷം മുതല്‍ പരാജയ ഭീതിയില്‍ ഏറ്റവും ഹീനമായ അപവാദ പ്രചാരണമാണ് യുഡിഎഫ് അഴിച്ചു വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത സാമൂഹ്യ ദ്രോഹികളെ അവര്‍ നിയന്ത്രിച്ചില്ലങ്കില്‍ ജനങ്ങള്‍ ഈ ക്രിമിനല്‍ കൂട്ടങ്ങളെ തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല.
വി കെ സനോജ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News