അനധികൃത സ്വത്തുസമ്പാദന കേസ്; വി എസ് ശിവകുമാര്‍ ചോദ്യം ചെയ്യലിനായി ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരായി

അനധികൃത സ്വത്തുസമ്പാദന കേസില്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാര്‍ ചോദ്യം ചെയ്യലിനായി ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരായി. ശിവകുമാറിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.

യു ഡി എഫ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ശിവകുമാറിനെതിരെ ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ വി.എസ്. ശിവകുമാര്‍ ഹാജരായത്. രാവിലെ 11 ന് ഹാജരാകാനായിരുന്നു ഇഡി നല്‍കിയ നോട്ടിസിലെ സമയക്രമം. എന്നാല്‍ നിശ്ചയിച്ച സമയക്രമം മാറ്റി വച്ച് രാവിലെ 7.15 ഓടെ അഭിഭാഷകനൊപ്പം മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇ ഡി ഓഫീസില്‍ കടന്നു കൂടുകയായിരുന്നു.

Also Read: കോഴ കേസ്; സൈബി ജോസിന്റെ സഹപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി

നാലാം തവണ നോട്ടീസ് നല്‍കിയാണ് ശിവകുമാറിന് ഇ ഡി വിളിച്ചു വരുത്തിയത്. മുന്‍പ് മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ശിവകുമാര്‍ ഹാജരായിരുന്നില്ല. 2020 ല്‍ വിജിലന്‌സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ഇതിനു ശേഷമാണ് ഇ.ഡി കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നത്. സ്വത്ത് സംബന്ധിച്ച രേഖകളും ശിവകുമാര്‍ ഇന്ന് ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ചു വരുകയാണ്. ശിവകുമാറിനെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാവും ഇ ഡി യു ടെ പിന്നിടുള്ള തുടര്‍ നടപടികള്‍ ഉണ്ടാകുക.

അതേ സമയം ഇ ഡി കടുത്ത നടപടികളിലേക്ക് കടന്നാല്‍ ശിവകുമാറിന് വ്യക്തിപരമായും കോണ്‍ഗ്രസ് രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കും. ഇ ഡി യുടെ കേരളത്തിലെ നീക്കങ്ങളെ പിന്തുണക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ശിവകുമാര്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News