വൈറ്റില ആര്‍മി ഫ്ലാറ്റ് പൊളിക്കൽ; ജൂൺ അവസാനത്തോടെ മുഴുവൻ താമസക്കാരെയും ഒഴിപ്പിക്കാൻ തീരുമാനം

കൊച്ചി വൈറ്റിലയിലെ ആർമി ഫ്ലാറ്റ് പൊളിച്ചു മാറ്റുന്നതിന് മുന്നോടിയായി താമസക്കാരെ ഒഴിപ്പിക്കാൻ തീരുമാനം. മെയ്‌ 21 മുതൽ ജൂൺ 30 വരെയുള്ള സമയത്തിനുള്ളിലാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുക. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി യോഗത്തിലായിരുന്നു തീരുമാനം.

കോടതി നിശ്ചയിക്കുന്ന വാടക തുകയ്ക്കൊപ്പം 30,000 രൂപ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ താമസക്കാർക്ക് യാത്രാചിലവായി നൽകും. ഭൂരിഭാഗം പേരും താമസം മാറാൻ സന്നദ്ധത അറിയിച്ചെന്നും നടപടികൾ വേഗത്തിൽ ആക്കുമെന്നും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.

ALSO READ: എന്ത് പഠിപ്പിക്കാം, ആരെ പഠിപ്പിക്കാം എന്നെന്നും ഇങ്ങോട്ട് പറയേണ്ട; ട്രംപിനോട് നേരിട്ട് മുട്ടാൻ ഹാർവ‍ഡ് സർവകലാശാല

ജൂൺ അവസാനത്തോടെ ഫ്ലാറ്റിലെ മുഴുവൻ പേരെയും ഒഴിപ്പിക്കും. ഫ്ലാറ്റ് പൊളിക്കൽ നടപടികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയെ നിയോഗിക്കാനും തീരുമാനമെടുത്തു.

28 നിലകളുള്ള ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റുന്നത്. മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിന് നേതൃത്വം നൽകിയ വിദഗ്ദർ സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News