
ഭീകരവാദത്തിനെതിരെ യോജിപ്പിക്കാവുന്ന എല്ലാവരെയും ഒരുമിച്ച് അണിനിരത്തണമെന്ന് സിപിഐ എം സംസ്താന സെക്രട്ടറി എം വി ഗോവിന്ദൻ മാസറ്റർ. സിപിഐ എം വഞ്ചിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഗവൺമെന്റ് കാശ്മീരിനെ ജമ്മുവായും ലഡാക്കായും വെട്ടി മുറിച്ചു. അതിനു ശേഷം ഭീകരാക്രമണം എല്ലാം അവസാനിച്ചു എന്നാണ് പറഞ്ഞത്.
കൊടിയുടെ നിറം നോക്കാതെ കാശ്മീരി ജനത ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമി മാത്രമാണ് ഭീകരവാദത്തിനെതിരെ നിലപാട് എടുക്കാതിരുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മതരാഷ്ട്രവാദത്തിന്റെ പ്രതിനിധിയാണ് ജമാഅത്തെ ഇസ്ലാമി. ആ ജമാഅത്തെ ഇസ്ലാമി കേരളത്തിൽ യുഡിഎഫിനൊപ്പം ആണെന്നും കോൺഗ്രസിന്റെയും ലീഗിന്റെയും കൂടെയാണ് ജമാഅത്തെ ഇസ്ലാമി നിൽക്കുന്നതെന്നും. ജമാഅത്തെ ഇസ്ലാമിയെ കൂടെ നിർത്തിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതെന്നും. ഒരേ സമയം ജമാഅത്തെ ഇസ്ലാമിയിൽ നിന്നും ബിജെപിയിൽ നിന്നും കോൺഗ്രസ് വോട്ട് വാങ്ങുന്നു ഇതും ഭീകരവാദത്തിനൊപ്പം എതിർക്കപ്പെടേണ്ടതാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എന്നാൽ പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖരനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സുരക്ഷാവീഴ്ച ഉണ്ടായതായി സമ്മതിച്ചു. എന്നാൽ സിപിഐ എം സുരക്ഷാ വീഴ്ച ഉണ്ടായോ ഇല്ലയോ എന്നതല്ല ചർച്ച ചെയ്യുന്നത്. സിപിഐ എമ്മിന്റെ ഉത്കണ്ഠ ഭീകരവാദത്തിൽ ഇരകളായവരെ കുറിച്ച് ഓർത്താണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഭീകരവാദത്തിനെതിരെ എല്ലാവരും ഓരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ യോജിപ്പിക്കാവുന്ന എല്ലാവരെയും ഒരുമിച്ച് അണിനിരത്തണമെന്നും ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അവരെ തുറന്നുകാണിക്കാനും സാധിക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഭീകരവാദത്തിന് പിന്തുണക്കുന്ന പാകിസ്ഥാന്റെ നിലപാടിനെയും എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പാക്കിസ്ഥാൻ ഉയർത്തുന്നതെന്നും ആ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവായുധം കൊണ്ട് ഇന്ത്യയെ നേരിടുമെന്ന് പറയുന്നത് പാകിസ്ഥാന്റെ അല്പത്തതിന്റെ ഭാഗമാണെന്നും അണവായുധം കൊണ്ട് ഇന്ത്യയെ ഇല്ലാതാക്കാം എന്ന് പാക്കിസ്ഥാൻ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഉത്തരവാദിത്തങ്ങളും പട്ടാളത്തെ ഏൽപ്പിച്ച് രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടൊനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നീക്കം ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ എതിർക്കാൻ പട്ടാളത്തെ മാത്രം ചുമതലപ്പെടുത്തിയാൽ പോരെന്നും. എവിടെ എപ്പോൾ എങ്ങനെ എന്നതെല്ലാം പട്ടാളത്തിന് തീരുമാനിക്കാം എന്ന് പറയുന്നതിലൂടെ വരാൻപോകുന്ന ചെയ്തികളുടെയെല്ലാം ഉത്തരവാദി പട്ടാളം ആണെന്ന് വരുത്താനാണ് ശ്രമിക്കുന്നത്. അത് ശരിയായ നിലപാട് അല്ലെന്നും പട്ടാളത്തിനൊപ്പം രാഷ്ട്രീയനേതൃത്വത്തിനും ഉത്തരവാദിത്തമുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.
ആണവായുധം യുദ്ധത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ പാടുള്ളതല്ലെന്നു അത് സർവനാശത്തിലേക്ക് നീങ്ങുമെന്നും എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here