മോദിയോട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സൈബര്‍ ആക്രമണം; വേട്ടയാടല്‍ അസ്വീകാര്യമെന്ന് വൈറ്റ് ഹൗസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സൈബര്‍ ആക്രമണം. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ചോദ്യമുന്നയിച്ച ‘വോള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖിക്കെതിരെയാണ് സൈബര്‍ ആക്രമണം. ഇതിനെതിരെ വൈറ്റ് ഹൗസ് രംഗത്തെത്തി. സബ്രീനയെ ഇന്റര്‍നെറ്റില്‍ വേട്ടയാടുന്നത് അസ്വീകാര്യമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

Also Read- നടു റോഡില്‍ യുവതിയെ വെട്ടാന്‍ വടിവാളുമായി പിന്നാലെ ഓടി യുവാവ്; നാട്ടുകാര്‍ ഇടപെട്ടതോടെ യുവതിക്ക് രക്ഷപ്പെടല്‍

വാഷിംഗ്ടണില്‍ ജൂണ്‍ 22 ന് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദിയോട് സബ്രീന ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ‘നിങ്ങളുടെ രാജ്യത്ത് മുസ്ലീംകളുടെയും മറ്റു മത ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനും എന്തു നടപടികളാണ് എടുക്കുക?’ എന്നായിരുന്നു സബ്രീന മോദിയോട് ചോദിച്ച ചോദ്യം. ഇതിന് പിന്നാലെ സബ്രീനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്.

Also read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

സബ്രീനയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെപ്പറ്റി നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു അവരെ വേട്ടയാടുന്നത് അസ്വീകാര്യമാണെന്ന് പ്രതികരിച്ചത്. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനെ ഏതു സാഹചര്യത്തിലും പൂര്‍ണമായി അപലപിക്കുന്നു. അത് തികച്ചും അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News