
സംഘപരിവാറിന്‍റെ വിദ്വേഷത്തിന് നിരന്തരം ഇരയായ ഫാക്ട് ചെക്കർ മുഹമ്മദ് സുബൈറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വർഗീയത കലർത്തിയ വ്യാജവാർത്തകൾക്കെതിരെ ശബ്ദമുയർത്തിയ സുബൈർ പലപ്പോഴായി സംഘപരിവാർ അനുകൂലികളുടെ വർഗീയ വിദ്വേഷത്തിന് ഇരയായിട്ടുണ്ട്. രാജ്യദ്രോഹിയായി പോലും മുദ്രകുത്തപ്പെട്ട അദ്ദേഹം ഭരണകൂട ഭീകരതക്കും ഇരയായി.
എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തിനും ഭരണകൂടത്തിനും തിരിച്ചടിയാവുന്ന തരത്തിൽ പാകിസ്ഥാൻ വ്യാജ വാർത്തകൾ പ്രചരിച്ചപ്പോൾ ഇന്ത്യയ്ക്ക് രക്ഷകനായത് അതേ മുഹമ്മദ് സുബൈറാണ്. വ്യാജ വാർത്തകൾക്കെതിരെ, സത്യം ലോകത്തിന് മുന്നിൽ വിളിച്ചു പറയാനുള്ള നിരന്തര പോരാട്ടമാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്‍റെ ജീവിതം.
ALSO READ; റഷ്യയുടെ സമ്മാനം, ഇന്ത്യയുടെ വജ്രായുധം; പാക് മിസൈൽ തകർത്തിട്ട ഇന്ത്യൻ വ്യോമപ്രതിരോധം ഇതാണ്
എന്നാൽ, അത്ര എളുപ്പമുള്ള കാര്യമല്ല, സത്യത്തിന്‍റെ പാതയിലൂടെയുള്ള യാത്ര. സുബൈർ സത്യത്തിന്‍റെ ചെരുപ്പിട്ട് ഇറങ്ങുമ്പോഴേക്കും നുണ ലോക സഞ്ചാരം പൂർത്തിയാക്കി കഴിഞ്ഞിരിക്കും. എന്നാൽ, പിന്മാറാൻ തയ്യാറാകാതെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്ത്യയൊട്ടാകെ അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആൾക്കാരുടെ പിന്തുണ നേടിക്കൊടുത്തു.
ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് 2022 ജൂൺ 27ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ഒരു മാസത്തോളമാണ് സുബൈറിനെ ജയിലിലടച്ചത്. സുബൈർ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഡൽഹി പോലീസിനെ ടാഗ് ചെയ്ത ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എന്നാൽ ഓപറേഷൻ സിന്ദൂറിന്‍റെ വിജയത്തിന് ശേഷം പാകിസ്താൻ ഐഎസ്ഐ സഹായത്തോടെ സൈബറിടങ്ങളിൽ നടത്തിയ വ്യാജ അവകാശവാദങ്ങളെ തെളിവുകൾ നിരത്തി പൊളിച്ചടുക്കി, രാജ്യദ്രോഹി എന്നാക്ഷേപിച്ചവരുടെ പോലും കൈയടി നേടിയിരിക്കയാണ് ഇന്ന് മുഹമ്മദ് സുബൈർ. 150 ലേറെ വാർത്തകളുടെ കൃത്യതയാണ് ഇന്ത്യൻ സേന ഓപറേഷൻ സിന്ദൂർ ആരംഭിച്ച ബുധനാഴ്ച രാത്രി മാത്രം സുബൈർ പരിശോധിച്ചത്.
An April 15 video showing a Pakistani aircraft in flames after it crashed has been amplified with false claims that an Indian Rafale jet was brought down by Pakistani forces amid Operation Sindoor. | @prantik_alihttps://t.co/6Pkq1JbS7d
— Mohammed Zubair (@zoo_bear) May 8, 2025
പണ്ടെങ്ങോ തകർന്നു വീണ യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങളും വീഡിയോ ഗെയിം ഫുട്ടെജുമൊക്കെ വച്ച് പാക് മാധ്യമങ്ങൾ അടിച്ചിറക്കിയ പച്ചക്കള്ളങ്ങൾ സുബൈർ മിനിറ്റുകൾക്കുള്ളിൽ തെളിവടക്കം പൊളിച്ചു കയ്യിൽ കൊടുത്തു. അതിർത്തിയിൽ സൈന്യം പാക് വെടിയുണ്ടകളെ നേരിടുമ്പോൾ ഇന്ത്യക്കെതിരെ അതിവേഗത്തിൽ പടരുന്ന വ്യാജ വാർത്തകളെ സൈബറിടത്തിൽ പ്രതിരോധിക്കുകയായിരുന്നു സുബൈറും സംഘവും. ഇന്ത്യൻ സൈനിക ഓഫീർമാരുടെ പേരിലുള്ള വ്യജ അക്കൗണ്ടുകൾ പോലും അദ്ദേഹം കണ്ടെത്തി സത്യം പുറത്ത് കൊണ്ട് വന്നു.
ALSO READ; പ്രകോപനം തുടർന്ന് പാകിസ്ഥാൻ; ലക്ഷ്യമിട്ടത് ജമ്മു വിമാനത്താവളം, എട്ടു മിസൈലുകൾ തകർത്ത് ഇന്ത്യൻ സൈന്യം
No. https://t.co/0fqMHkYlc1 pic.twitter.com/Ewel3ktsCE
— Mohammed Zubair (@zoo_bear) May 8, 2025
വ്യാജ ട്വീറ്റുകൾ വരുന്ന സോഷ്യൽ മീഡിയ പേജുകളിൽ പോയി അവിടേയും അത് വ്യാജമാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ആ ഹാൻഡിൽ ഫോളോ ചെയ്യുന്നവരെക്കൂടി അറിയിക്കുകയായിരുന്നു സുബൈറിന്റെ ലക്ഷ്യം. ഹാമിദ് മീറിനെപ്പോലുള്ള പാകിസ്താനിലെ സീനിയർ ജേണലിസ്റ്റുകളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പോയി അവർ പ്രചരിപ്പിച്ച വ്യാജ വിവരങ്ങളെ പോലും അദ്ദേഹം തിരുത്തി ഇൻഡ്യക്കാരുടെ കയ്യടി നേടി. ഇപ്പോഴും പാക് പ്രകോപനം തുടരുമ്പോൾ വ്യാജ വാർത്തകളെ വസ്തുതകൾ കൊണ്ട് വെടിവച്ചിടുന്നത് തുടരുകയാണ് സുബൈറും സംഘവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here