പാകിസ്ഥാൻ സൂപ്പര്‍ ലീഗിന് ഇറങ്ങാൻ മടിച്ച് വിദേശതാരങ്ങൾ; സുരക്ഷയില്‍ ആശങ്കയുമായി ക്രിക്കറ്റ് ബോര്‍ഡുകള്‍

പഹൽ​ഗാം ആക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ നീക്കത്തിന്റെ പശ്ചാത്തലത്തിൽ തുടരുന്ന ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷം പാകിസ്ഥാൻ സൂപ്പര്‍ ലീഗിനെ ബാധിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). എല്ലാ മത്സരങ്ങളും നിശ്ചയിച്ചത് പോലെ തന്നെ നടക്കുമെന്ന് ബോർഡ് വ്യക്തമാക്കി. പക്ഷെ ബംഗ്ലാദേശ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ താരങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ബംഗ്ലാദേശ്-പാകിസ്താന്‍ ടി20 പരമ്പരയും അനിശ്ചിതത്വത്തിലാണ്.

ഇതുവരെ ഒരു വിദേശതാരവും പിഎസ്എല്‍ വിടണമെന്ന അപേക്ഷയുമായി വന്നിട്ടില്ലെന്ന് ഒരു പാക് ക്രിക്കറ്റ് ബോര്‍ഡംഗം പ്രതികരിച്ചു. ഫ്രാഞ്ചൈസികളോട് അത്തരത്തിലുള്ള വിഷയം വിദേശതാരങ്ങള്‍ സൂചിപ്പിച്ചിട്ടില്ലെന്ന് മീഡിയ മാനേജര്‍മാരും വ്യക്തമാക്കുന്നു. ലീഗില്‍ ആറ് ഫ്രാഞ്ചൈസികളാണ് കളിക്കുന്നത്. ഓരോ ടീമിലും ആറോളം വിദേശതാരങ്ങളുമുണ്ട്. ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങളും നോക്കൗട്ട് സ്‌റ്റേജ് മത്സരങ്ങളും തീരുമാനിച്ചതു പ്രകാരം തന്നെ നടക്കുമെന്ന് ബോർഡ് അറിയിക്കുന്നു.

ALSO READ: കൊച്ചിയെ മാറ്റിമറിക്കുന്ന 3716 കോടിയുടെ വൻ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അതേസമയം പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ബംഗ്ലാദേശ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പിസിബിയുമായും ഇസ്ലാമബാദിലെ ബംഗ്ലാദേശ് ഹൈകമ്മിഷനുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെടുന്നുണ്ട്. താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് പിസിബി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും സാഹചര്യം നിരീക്ഷിച്ചുവരുകയാണ്.

അടുത്തിടെ നടക്കാനിരിക്കുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് ടി20 പരമ്പരയും അനിശ്ചിതത്വത്തിലാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര മേയ് 25 നാണ് തുടങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച് മാത്രമേ പരമ്പര നടക്കൂ. പരമ്പര നടക്കുന്നത് പാകിസ്താനിലാണെന്നതാണ് ആശങ്കയിലാക്കുന്നത്. ബംഗ്ലാദേശ് പാകിസ്താനില്‍ പോയി കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.

പാകിസ്ഥാനിൽ പി‌എസ്‌എൽ നടക്കുന്നതിനാൽ, ടൂർണമെന്റിൽ മത്സരിക്കുന്ന പ്രാദേശിക, വിദേശ കളിക്കാരുടെ സുരക്ഷ കണക്കിലെടുക്കുമ്പോൾ അതിർത്തിയിലെ സംഘർഷങ്ങൾ തീർച്ചയായും ചർച്ചാവിഷയമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News