
ഫിഫ ലോകകപ്പിൽ പന്ത് തട്ടുന്ന ആദ്യ മലയാളിയാകാനുള്ള തഹസിൻ മുഹമ്മദിന്റെ കാത്തിരിപ്പ് ഒരല്പം കൂടി നീളാൻ സാധ്യത. ഇന്ന് രാത്രി 12.30 യ്ക്ക് സ്വിറ്റസർലണ്ടിനെതിരെ കളത്തിലിറങ്ങുന്ന ഖത്തറിന്റെ ആദ്യ ഇലവനിൽ കണ്ണൂർ സ്വദേശിക്ക് ഇടം പിടിക്കാനായില്ല. പകരം പകരക്കാരുടെ കൂട്ടത്തിൽ ആണ് താരത്തിന്റെ സ്ഥാനം. കളിയിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ പകരക്കാരനായി ബെഞ്ചിൽ നിന്നും കളിക്കളത്തിലേക്കു പോകുവാനുള്ള അവസരം താരത്തിന് ലഭിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ലക്ഷക്കണക്കിന് മലയാളികൾ.
Also Read: യുഡിഎഫ് സർക്കാർ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയാണ് ഭരണം നടത്തുന്നത്: എംവി ജയരാജൻ
പത്തൊൻപതു വയസ്സ് മാത്രം പ്രായമുള്ള യുവ വിങ്ങർ ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈൽ ക്ലബ്ബിന്റെ താരമാണ്. അൽ ദുഹൈൽ ക്ലബ്ബിനായി കളിക്കുന്ന തഹ്സിൻ ഖത്തർ സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യൻ വംശജനായ താരമായി ചരിത്രം സൃഷ്ടിച്ചു. അണ്ടർ 16, അണ്ടർ 18 വിഭാഗങ്ങളിൽ ഖത്തറിനായി പത്തു തട്ടിയിട്ടുള്ള താരം ഖത്തർ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ പിതാവ് ജംഷീദ് കോഴിക്കോട് സർവകലാശാലയെ പ്രതിനിധീകരിച്ച പ്രതിഭാധനനായ ഫുട്ബോളറായിരുന്നു. ഈ പാരമ്പര്യം തഹ്സിന്റെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

