
വനിത സി പി ഓമാരുടെ ലിസ്റ്റിന്റെ മാത്രം വിഷയം അല്ലെന്ന് ഇ പി ജയരാജൻ. നടപടിക്രമങ്ങളിലൂടെ മാത്രമേ ഏത് ഗവൺമെന്റിനും നിയമനം നടത്താനാകു എന്നും അദ്ദേഹം പറഞ്ഞു. നിരാഹാരം കിടന്നാൽ നിയമവും ചട്ടവും മാറ്റാനാകുമോ എന്നും സമരം ചെയ്യുന്നവർ എല്ലാ കാര്യങ്ങളും ആലോചിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ തൊഴിൽ രഹിതരോടും അനുഭാവമുള്ള ഗവൺമെൻറ് ആണ്. സമരക്കാരെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലെ 45 പേർക്ക് കൂടി നിയമന ശുപാർശ നൽകി സംസ്ഥാന സർക്കാർ. ആകെ 341 ഒഴിവുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 296 ഉദ്യോഗാര്‍ത്ഥികളുടെ നിയമന ശിപാര്‍ശ നൽകിയിരുന്നു. ബാക്കിയുള്ള 45 പേർക്കാണ് നിയമന ശുപാർശ നൽകിയത്. ഇന്നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്.
2025 ജൂൺ വരെയുള്ള പ്രതീക്ഷിത ഒഴിവുകളും 64 എന്‍.ജെ.ഡി ഒഴിവുകളും ഉള്‍പ്പെടെ 341 വനിതാ പൊലീസ് കോൺസ്റ്റബിൾ ഒഴിവുകളാണ് സേനയിൽ റിപ്പോര്‍ട്ട് ചെയ്തത്. 296 ഉദ്യോഗാർത്ഥികളെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അഡ്വൈസ് ചെയ്യുകയും, ഇതിൽ 204 ഉദ്യോഗാർത്ഥികളുടെ പരിശീലനം കേരള പൊലീസ് അക്കാദമിയിൽ നടന്ന് വരികയുമാണ്. ബാക്കിയുള്ള 45 നിയമന ശുപാർശകളാണ് ഇപ്പോൾ നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here