
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകളും മരുമകനും കൊച്ചുമകനും ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫാർസ് ന്യൂസ് സ്ഥിരീകരിച്ചു. ആയത്തുള്ള അലി ഖമേനിയും കൊല്ലപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. നേരത്തെ, ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയും ഇറാനിയൻ ജനതയ്ക്ക് അവരുടെ രാജ്യം ‘തിരിച്ചുപിടിക്കാനുള്ള’ ഏറ്റവും വലിയ അവസരമാണിതെന്ന് പറയുകയും ചെയ്തിരുന്നു.
ആക്രമണം തുടരുമെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ ടെഹ്‌റാനിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇസ്രായേലും ആക്രമണം നടത്തിയതുമുതൽ ഖമേനിയുടെ ഭാര്യയും മക്കളും പേരക്കുട്ടികളും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
ALSO READ: ഇറാനെതിരെയുള്ള ആക്രമണം; ട്രംപിനെതിരെ അമേരിക്കയിൽ പ്രതിഷേധങ്ങളിരമ്പുന്നു
അതേസമയം, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിൽ എലമെന്ററി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 കുട്ടികളടക്കം 201 പേർ കൊല്ലപ്പെട്ടിരുന്നു. പെണ്‍കുഞ്ഞുങ്ങളെ കൊന്നതിന് പകരം ചോദിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

