
ഇന്തോനേഷ്യയിൽ ജാവ ദ്വീപിൽ സർവനാശം വിതച്ച് മഴ. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചലിൽ രണ്ട് പേർ മരിച്ചു. 21 പേരെ കാണാതായി.
കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ അധികൃതർ തുടരുകയാണ്. നിലവിൽ 23 പേരെ രക്ഷപെടുത്തി. സെൻട്രൽ ജാവ പ്രവിശ്യയിലെ സിലകാപ്പ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി വ്യാഴാഴ്ച വൈകി പെയ്ത വ്യാപക മഴയെത്തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
വെള്ളി രാവിലെ മുതൽ സംയുക്ത സംഘം തിരച്ചിൽ പുനരാരംഭിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അറിയിച്ചു.
English Summary : Two dead in landslides caused by heavy rain on Java island, Indonesia.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

