അമേരിക്കയിൽ നാല് വയസുകാരിയുടെ മരണം; ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മയ്ക്കെതിരെ കൂടുതൽ തെളിവുകൾ

USA + 4 YEAR OLD GIRL DEATH

അമേരിക്കയിലെ ഒക്ലഹോമയിൽ നാല് വയസുകാരിയെ വാടക വീട്ടിലെ സ്വിമിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. സംഭവ ദിവസം കുട്ടിയുടെ അമ്മയായ നേഹ ​ഗുപ്ത എമർജൻസി നമ്പറിൽ വിളിച്ചപ്പോൾ നടത്തിയ സംഭാഷണത്തിൽ അസ്വഭാവികതയുള്ളതായാണ് റിപ്പോർട്ട്.

2025 ജൂൺ 27-ന് നോർത്ത് വെസ്റ്റ് 90-ാം സ്ട്രീറ്റിലെ ഒരു വാടകവീട്ടിലാണ് നാല് വയസുകാരി ആരിയ തലത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിയാമി-ഡേഡ് ഷെറിഫ് ഓഫീസിന്റെ വിവരങ്ങൾ പ്രകാരം, എമർജൻസി നമ്പറിൽ വിളിച്ച നേഹ ഞങ്ങൾ ഉറങ്ങുന്നതിനിടയിൽ പൂളിനടുത്തായി ഒരു ശബ്ദം കേട്ടതായും, അടുത്തേക്ക് പോയപ്പോൾ മകളെ പൂളിൽ വീണതായി കണ്ടു. തനിക്ക് നീന്തൽ അറിയാതിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നും ഇപ്പോൾ കുട്ടി പൂളിന്റെ അടിയിലാണ് അനക്കമില്ലെന്നുമാണ് പറഞ്ഞിരുന്നത്. കുട്ടിയെ രക്ഷിക്കാൻ കഴിയുന്നത് എന്തെങ്കിലും ചെയ്യാൻ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ പൂളിന് താഴ്ച്ചയുള്ളതിനാൽ തനിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു അവരുടെ മറുപടി. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് കുട്ടിയെ പൂളിൽ നിന്നും പുറത്തെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Also read : ഓരോ ആഴ്ചയിലും ഭൂകമ്പങ്ങൾ; കിഴക്കൻ നേപ്പാൾ ജീവിതയോ​ഗ്യമോ? വീണ്ടും ഭൂചലനം

എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കുട്ടി കുട്ടിയുടെ വയറ്റിലോ ശ്വാസകോശത്തിലോ വെള്ളത്തിന്റെ അംശം കണ്ടെത്തിയില്ല. എന്നാൽ കുഞ്ഞിന്റെ മുഖത്തും വായിലും മുറിവുകളും കവിളിൽ ചതവുള്ളതായും റിപ്പോർട്ട് വന്നിരുന്നു. ഇതോടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പൂളിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന നി​ഗമനത്തിൽ നീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News