സർവകലാശാല സെനറ്റിലേക്ക് ഗവർണർ നിർദ്ദേശിച്ച നാലുപേരെ പുറത്താക്കാനുള്ള റിട്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്ത നാല് വിദ്യാർഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെനറ്റിലേക്ക്,എ ബി വി പിക്കാരെ നാമനിർദേശം ചെയ്ത ചാന്‍സലറുടെ നടപടി കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

Also read:അരി വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം;മന്ത്രി ജി ആർ അനിൽ കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽ കൂടിക്കാഴ്ച ഇന്ന്

സ്റ്റേ നീക്കണമെന്ന ആവശ്യം കോടതി നിരസിക്കുകയും ചെയ്തു.സെനറ്റിലേക്കുള്ള വി സിയുടെ പട്ടിക തള്ളി, ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികൾക്ക് എന്ത്  അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. സര്‍വ്വകലാശാല നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ട നാലു വിദ്യാര്‍ഥികളാണ്,തങ്ങളേക്കാള്‍ യോഗ്യത കുറഞ്ഞവരെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത ചാന്‍സലറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. സർവകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരെയല്ല ഗവർണർ നാമനിർദേശം ചെയ്തതെന്നാണ് ഹർജിക്കാരുടെ വാദം.

Also read:ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ ഗാനം നിലച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News