യുപിയിൽ 58 ഏക്കർ വഖഫ് ഭൂമി പിടിച്ചെടുത്ത് യോഗി സർക്കാർ

യുപിയിൽ വഖഫ് ഭൂമി പിടിച്ചെടുത്ത് യോഗി സർക്കാർ . കൗശാമ്പി ജില്ലയിലെ 58 ഏക്കർ വഖഫ് ഭൂമി സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു. വഖഫ് ഭൂമിയിൽ തൽ സ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നില നിൽക്കെയാണ് യോഗി സർക്കാരിന്റെ കോടതിയലക്ഷ്യ നടപടി.
വഖഫ് ഭൂമിയിൽ തൽ സ്ഥിതി തുടരണമെന്ന സുപ്രീം കോടതി ഇടക്കാല ഉത്തരവ് നില നിൽക്കുമ്പോഴും സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ് ബിജെപി സർക്കാരുകൾ.ഉത്തർ പ്രദേശിലെ കൗശാമ്പി ജില്ലയിൽ 58 ഏക്കർ വഖഫ് ഭൂമി അവകാശവാദം ഉന്നയിച്ച് സർക്കാർ വസ്തുവായി രജിസ്റ്റർ ചെയ്തു. വീടുകളും മദ്രസകളും ഖബർസ്ഥാനും അടങ്ങുന്ന ഭൂമി നേരത്തെ വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കൃത്യമായരേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജില്ലയിൽ 98.95 ഹെക്ടർ ഭൂമിയാണ് വഖഫ് ബോർഡിന് കീഴിൽ റെസ്ജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലെ 58 ഏക്കർ ഭൂമിയാണ് സർക്കാർ പിടിച്ചെടുത്തത്.

ALSO READ : വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി; ഹര്‍ജികളില്‍ വാദം തുടങ്ങി

ഭൂമിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് താലൂക്ക് അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തെ നിയമിച്ചതായും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്വത്ത് വകകൾ തിരിച്ചുപിടിക്കാനാണ് ബിജെപി സർക്കാരിന്റെ നീക്കം. വഖഫ് ഭൂമികൾ വ്യാപകമായി പിടിച്ചെടുക്കുന്ന ബി ജെ പി നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News