നിയമസഭാ അക്കൗണ്ട് കമ്മിറ്റിയെ അവഹേളിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത്; നിർണായക യോ​ഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു

നിയമസഭാ അക്കൗണ്ട് കമ്മിറ്റിയെ അവഹേളിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. നിർണായക യോ​ഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു. നടപടിയിൽ ഭരണപക്ഷ എംഎൽഎമാരടക്കം അതൃപ്തി പരസ്യമാക്കി. സി & എജി റിപ്പോർട്ടുമായി ബന്ധപ്പെട്ട നിർണായക യോഗത്തിലാണ് പ്രശാന്ത് പങ്കെടുക്കാത്തത്.

പകരം ഇതിനായി കീഴ് ഉദ്യോ​ഗസ്ഥരെ അയക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ യോഗത്തിൽ നിന്ന് പുറത്താക്കി. ഫോണിൽ വിളിച്ചിട്ടും പ്രശാന്ത് പങ്കെടുത്തില്ല. നിയമസഭയെ തന്നെ അവഹേളിച്ചെന്ന് എം എൽ എമാർ തുറന്നടിച്ചു. മൃഗശാല വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയാണ് പ്രശാന്ത്. കണക്കുകൾ പരിശോധിക്കാനാണ് സെക്രട്ടറിയോട് നേരിട്ട് എത്താൻ ആവശ്യപ്പെട്ടത്.

Also read: വാക്കുകളിൽ മാത്രം പോരാ കരുതൽ; പിണറായിയെ അന്ന് പുകഴ്ത്തിയ സതീശൻ മുഖ്യമന്ത്രി കസേരയിലിരുന്നപ്പോൾ ഇങ്ങനെ ചെയ്യാമോ ?

എം എൽ എമാർ കാത്തിരുന്നിട്ടും പ്രശാന്ത് എത്തിയില്ല. കെ എൻ ബാലഗോപാൽ എംഎൽഎയാണ് നിയമസഭാ അകൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ. മാത്യു കുഴൽനാടൻ, തോമസ് ഉണ്ണിയാടൻ, കെ രാജൻ അടക്കമുള്ളവരാണ് കമ്മിറ്റിയിലുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ ബിൽ നൽകിയതിൽ അഴിമതി കണ്ടെത്തിയിരുന്നു ഇത് ചർച്ച ചെയ്യുന്നതിനായിരുന്നു നേരിട്ട് ​ഹാജരാകണമെന്ന് അറിയിച്ചത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News