വഖഫ് ബോർഡ് വിഷയം: ആർഎസ്എസിനൊപ്പം നിൽക്കേണ്ട ഗതികേട് യു ഡി എഫ് സർക്കാരിനും മുസ്ലിം ലീഗിനും ഉണ്ടായത് ദൗർഭാഗ്യകരമെന്ന് ഉമർ ഫൈസി മുക്കം

UMAR FAIZI MUKKOM

വഖഫ് ബോർഡുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ആർ.എസ്.എസ് – ബി.ജെ.പി നിലപാടുകൾക്ക് യു.ഡി.എഫും മുസ്ലിം ലീഗും ഒത്താശ ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണവുമായി ഉമർ ഫൈസി മുക്കം. ബി.ജെ.പി വൈസ് പ്രസിഡന്റായ ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ യു.ഡി.എഫ് അനുകൂലിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താത്തതിനാൽ ബോർഡ് അപൂർണ്ണമാണെന്നും അതിനാൽ അത് പിരിച്ചുവിടണമെന്നുമായിരുന്നു ബി.ജെ.പി നേതാവിന്റെ വാദം. എന്നാൽ കോടതിയിൽ ഇതിനെതിരെ ശക്തമായി വാദിക്കുന്നതിന് പകരം, ഷോൺ ജോർജിന്റെ അന്യായം ശരിയാണെന്ന രീതിയിലാണ് യു.ഡി.എഫ്/ലീഗ് സ്വാധീനത്തിലുള്ള വക്കീൽ വാദിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.

നിലവിലെ വഖഫ് ബോർഡ് ചെയർമാൻ എസ്. ഹംസയോടും ബോർഡ് അംഗമായ തന്നോടുമുള്ള രാഷ്ട്രീയ വിയോജിപ്പാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മതപരമായ മൂല്യങ്ങൾ തകർന്നാലും തങ്ങൾ രണ്ടുപേരും ബോർഡിൽ നിന്ന് മാറണമെന്ന കടുത്ത ശാഠ്യത്തിലാണ് അവർ മുന്നോട്ട് പോകുന്നത്. അതിനായി ആർ.എസ്.എസിന്റെയോ ഷോൺ ജോർജിന്റെയോ കൂടെ കൂടാൻ പോലും അവർക്ക് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം വിമർശിക്കുന്നു.

ALSO READ: വിലക്കയറ്റത്തിൽ സാധാരണക്കാരന്റെ ഓണം ദുരിതത്തിൽ; അടിയന്തര വിപണി ഇടപെടൽ വേണമെന്ന് പി. എ. മുഹമ്മദ് റിയാസ് എംഎൽഎ

വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ അത് പരിഹരിക്കുന്നതിന് പകരം ബി.ജെ.പി-ആർ.എസ്.എസ് ശക്തികളുടെ വാദങ്ങൾക്കൊപ്പം ചേർന്നുനിന്ന് തരംതാഴേണ്ട ഗതികേട് ഇവർക്ക് വരേണ്ടതില്ലായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മതത്തിന്റെ പേരിൽ നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവരുടെ പിന്നിലുള്ള പൊതുജനങ്ങൾ ഈ ഇരട്ടത്താപ്പ് മനസ്സിലാക്കണമെന്നും ഉമർ ഫൈസി മുക്കം ആവശ്യപ്പെടുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News