പെരിയാറിൽ കൈ വേർപ്പെട്ട് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം

കൊച്ചി: കോതമംഗലം വേട്ടാമ്പാറയ്ക്കടുത്ത് ഐനിച്ചാൽ ഭാഗത്താണ് പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 35നും 40നും ഇടയിൽ പ്രായം തോന്നിയ്ക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം ഇന്നലെയാണ് കണ്ടത്.

വിവസ്ത്രയായി കാണപ്പെട്ട മൃതദേഹത്തിന്റെ വലതുകൈ നഷ്ടപ്പെട്ട നിലയിലാണ്. ഇടമലയാർ പദ്ധതി പ്രദേശത്തു നിന്ന് തുറന്ന് വിട്ട വെള്ളത്തിനൊപ്പം ജഡം ഒഴുകി വന്നതാകാം എന്നു കരുതപ്പെടുന്നു.കുറുപ്പം പടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊലപാതക സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഇടുക്കി, എറണാകുളം ജില്ലയിൽ കാണാതായ സ്ത്രീകളുടെ വിവരം ശേഖരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.കാണാതായവരുടെ ബന്ധുക്കൾ എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം അഴുകിയതിനാൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. DNA ടെസ്റ്റ് നടത്തുന്നതടക്കമുള്ള സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here