കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലും നമ്പർ 18 ഹോട്ടലിലെ പോക്സോ കേസിലും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴുപ്പിള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് സൈജു പൊലീസിൽ നൽകിയ പരാതി.
മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 16ന് പുലര്‍ച്ചെ ചെറായി കുഴുപ്പിളളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് സൈജു തങ്കച്ചന്‍റെ പരാതി. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു.
പിന്നീട് ഒരു ലക്ഷം രൂപ തന്നാൽ മതിയെന്നും സംഘം പറഞ്ഞതായി സൈജു മുനമ്പം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പണമില്ലെന്ന് അറിയിച്ചതോടെ വിട്ടയ്ക്കുകയായിരുന്നുവെന്നും സൈജു പറഞ്ഞു. സൈജുവിന്‍റെ ശരീരത്തെ മർദ്ദന പാടുകളും റിസോര്‍ട്ടില്‍ അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രാദേശിക ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. മോഡുകളുടെ മരണത്തില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സൈജു, നമ്പര്‍ 18 ഹോട്ടലില്‍ നടന്ന പോക്സോ കേസില്‍ രണ്ടാം പ്രതിയാണ്.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ സൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. ഇതിനിടയിലാണ് തട്ടിക്കൊണ്ടുപോകല്‍ പരാതിയുമായി സൈജു രംഗത്തെത്തിയിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here