
യുക്രെയ്ൻ നഗരത്തിൽ പുതിയ മേയറെ നിയമിച്ച് റഷ്യ. പഴയ മേയർ റഷ്യയുടെ തടവിൽസിറ്റി കൗൺസിൽ അംഗമായ ഗലീന ഡാനിൽ ചെങ്കോയാണ് പുതിയ മേയറെന്ന് സാപോറോഷെ റീജണൽ അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ പറയുന്നു.
നിലവിൽ റഷ്യൻ നിയന്ത്രണത്തിലുളള യുക്രെയ്നിലെ മെലിറ്റോപോൾ നഗരത്തിലെ മേയറെ സൈന്യം തടവിലാക്കിയതു പിന്നാലെ റഷ്യ പുതിയ മേയറെ നിയമിച്ചു. തെരഞ്ഞെടുക്കപ്പെട്ട മേയർ ഇവാൻ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈനികർ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നടപടി.
സിറ്റി കൗൺസിൽ അംഗമായ ഗലീന ഡാനിൽചെങ്കോയാണ് പുതിയ മേയറെന്ന് സാപോറോഷെ റീജണൽ അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ പറയുന്നു. ഇന്നലെയാണ് റഷ്യ പ്രതിപക്ഷ ബ്ലോക്കിൽ നിന്നുള്ള മെലിറ്റോപോൾ സിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ഹലീന ഡാനിൽചെങ്കോയെ മേയർ സ്ഥാനത്തേക്ക് നിയമിച്ചത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാതെ മേയറായതിനാൽ ഗലീന ഡാനിൽചെങ്കോയെ ആക്ടിങ് മേയറെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് സായുധരായ റഷ്യൻ സൈനികരുടെ ഒരു സംഘം മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയത്. തീവ്രവാദത്തിന് ധനസഹായം നൽകി എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മേയറെയും റഷ്യൻ സൈന്യം പിടികൂടിയ പ്രാദേശിക പൊതുപ്രവർത്തകരെയും മോചിപ്പിക്കാൻ സഹായിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനോട് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കി ആവശ്യപ്പെട്ടു. റഷ്യൻ അധിനിവേശത്തിനെതിരെയും മേയറെ തട്ടിക്കൊണ്ടുപോയതിനെതിരെയും യുക്രെയ്ൻ ജനത മെലിറ്റോപോളിൽ പ്രതിഷേധിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here