
ഇന്നുമുതൽ രാജ്യത്ത് ഓൺലൈൻ പണമിടപാട് മുതൽ പല കാര്യങ്ങളിലും മാറ്റം സംഭവിക്കുകയാണ്. നിങ്ങളുടെ കുടുംബ ബഡ്ജറ്റിനെയും ദൈനംദിന ജീവിതത്തെയും ഈ മാറ്റങ്ങൾ നന്നായി സ്വാധീനിക്കും. പാചക വാതക വില, ഡിജിറ്റൽ പേയ്‌മെന്റുകൾ, ബാങ്കിംഗ്, നികുതികൾ, റെയിൽവേ, ഓട്ടോമൊബൈൽ മേഖല എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മാറ്റങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. ഈ മാസം മുതൽ നടക്കാൻ പോകുന്ന 5 മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ഡിജിറ്റൽ പണമിടപാടകുകൾ
ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്, യുപിഐ വഴി പണം അയയ്ക്കുന്നതിന് മുമ്പ് ബാങ്കിൽ രജിസ്റ്റർ ചെയ്ത വ്യക്തിയുടെയോ വ്യാപാരിയുടെയോ ഔദ്യോഗിക പേര് ഇനി ദൃശ്യമാകും. ഇത് വഞ്ചനാപരമായ ഇടപാടുകളും തെറ്റായ അക്കൗണ്ടിലേക്കുള്ള കൈമാറ്റങ്ങളും കുറയ്ക്കാൻ സഹായിക്കും. എല്ലാ പ്രധാന യുപിഐ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്.
വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില കൂടുന്നു
19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചു. 5 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയും വർദ്ധിപ്പിച്ചു. എന്നിരുന്നാലും, 14.2 കിലോഗ്രാം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട ബിസിനസുകൾ എന്നിവയെ ബാധിച്ചേക്കാം.
പുതിയ കാർ വാങ്ങുന്നത് ചെലവേറിയതായിരിക്കും
കാർ വാങ്ങാൻ പദ്ധതിയിടുന്നവർ ഇനി കൂടുതൽ പണം നൽകേണ്ടിവരും. മാരുതി സുസുക്കി തങ്ങളുടെ നിരവധി മോഡലുകളുടെ വില 30,000 രൂപ വരെ വർദ്ധിപ്പിച്ചു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും തങ്ങളുടെ വാഹന പോർട്ട്‌ഫോളിയോയിലുടനീളം വില വർദ്ധിപ്പിച്ചു.
പാൽ വിലയിലെ വർദ്ധനവ്
കേരളത്തിലെ പ്രമുഖ പാൽ ബ്രാൻഡായ മിൽമ പാൽ വിലയിൽ ലിറ്ററിന് നാല് രൂപ വർദ്ധനവ് നടപ്പാക്കിയിട്ടുണ്ട്. ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതിമാസ ചെലവുകളെ ബാധിച്ചേക്കാം.
വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചു
എയർ ഇന്ത്യയും ഇൻഡിഗോയും അടുത്ത മൂന്ന് മാസത്തേക്ക് ചില ആഭ്യന്തര വിമാന സർവീസുകൾ കുറയ്ക്കാൻ പദ്ധതിയിടുന്നു. ഇത് ടിക്കറ്റ് ആവശ്യകത വർദ്ധിപ്പിക്കുകയും പല റൂട്ടുകളിലെയും നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

