
അതിർത്തിയിൽ ഉടലെടുത്ത സംഭവവികാസങ്ങളുടെ പേരിൽ ഐ പി എൽ മത്സരങ്ങൾ ഉപേക്ഷിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം ധരംശാലയില്‍ പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം പകുതിവഴിക്ക് റദ്ദാക്കിയിരുന്നു. അയല്‍ നഗരങ്ങളായ ജമ്മുവിലും പത്താന്‍കോട്ടിലും വ്യോമാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം കാരണം മുഴുവന്‍ ലീഗും ഉപേക്ഷിക്കേണ്ടി വന്നേക്കാം എന്ന ആശങ്കയുണ്ട്. സമീപ നഗരങ്ങളിലെ മുന്നറിയിപ്പിനെ തുടർന്ന് ധരംശാലയിൽ ബ്ലാക്ക് ഔട്ട് (വൈദ്യുതി വിച്ഛേദനം) നടത്തിയിരുന്നു. 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എന്ന നിലയില്‍ പഞ്ചാബ് ടീം ബാറ്റ് ചെയ്യുമ്പോഴാണ് ഫ്ളഡ്ലൈറ്റ് അണച്ചത്.
Read Also: ധരംശാലയിലെ ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു
ടീമുകളെയും കാണികളെയും സുരക്ഷിതമായി സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. സ്റ്റേഡിയത്തിന്റെ ശേഷി 23,000 ആണ്. 80 ശതമാനവും നിറഞ്ഞിരുന്നു. ഐ പി എൽ ഉപേക്ഷിക്കണമോ തുടരണമോ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമോയെന്നത് ബി സി സി ഐ തീരുമാനിക്കും. ഇതിനായി പ്രത്യേക യോഗം വിളിക്കുമെന്നാണ് റിപ്പോർട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here