‘ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീംകോടതിയുടെ അവകാശമാണെന്ന വിവരം ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണം’: കപില്‍ സിബല്‍

ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിന്റെ പരമാര്‍ശത്തില്‍ മറുപടിയുമായി രാജ്യസഭാംഗം കപില്‍ സിബല്‍. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീംകോടതിയുടെ അവകാശമാണെന്ന വിവരം ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണമെന്ന് കപില്‍ സിബല്‍. ജൂഡിഷ്യറിയുടെ തീരുമാനങ്ങള്‍ എതിരാകുമ്പോള്‍ മാത്രം പരിധി കടക്കുന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

ALSO READ: ‘മുന്ന, ജൂദാസ് പ്രസംഗം ഉദ്ദേശിച്ചതിനേക്കാള്‍ പലമടങ്ങ് പ്രഹര ശേഷിയുള്ളതായി’; സുരേഷ് ഗോപിയോട് അനുതാപമാണുള്ളതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. സുപ്രീംകോടതിക്ക് സവിശേഷാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 142ാം അനുച്ഛേദം ജനാധിപത്യശക്തികള്‍ക്ക് എതിരായ ആണവ മിസൈലായി മാറിയെന്നായിരുന്നു രാജ്യസഭാ ചെയര്‍മാന്റെ വിമര്‍ശനം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീംകോടതിയുടെ ഭരണഘടനാപരമായ അവകാശമാണെന്ന് ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ പ്രതികരിച്ചു. ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ തങ്ങള്‍ക്ക് എതിരാകുമ്പോള്‍ മാത്രം കോടതികള്‍ പരിധി വിടുന്നെന്നു ചിലര്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രപതിയുടെ പ്രതികരണം അദ്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതാണെന്നും കപില്‍ സിബല്‍.

ALSO READ: കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ ഇളകി വീണു; നാലുവയസുകാരന് ദാരുണാന്ത്യം

മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതിയെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. മറ്റ് വിവേചന അധികാരം രാഷ്ട്രപതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്മേല്‍ ഗവര്‍ണര്‍ക്ക് പിന്നാലെ രാഷ്ട്രപതിക്കും സുപ്രീംകോടതി കടിഞ്ഞാണിട്ടതോടെ ജുഡീഷ്യറിയും പാര്‍ലമെന്ററിയും തമ്മിലുളള വാക്പോരിലേക്കാണ് നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News