രക്ഷാപ്രവർത്തനം വൈകിയിട്ടില്ല; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അന്വേഷ റിപ്പോർട്ട് സമർപ്പിച്ചു

Kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സമഗ്രമായ അന്വേഷണ റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയത്. രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ജുലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് അപകടമുണ്ടായത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമഗ്രമായ അന്വേഷണ നടത്താൻ ജില്ലാ കളക്ടർ ജോൺ വി സാമുവലിനെ സർക്കാർ ചുമതലപ്പെടുത്തിയത്. പ്രാഥമിക റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു. ഇതിൻറെ പിന്നാലെയാണ് അന്തിമ റിപ്പോർട്ട് കളക്ടർ സർക്കാരിന് കൈമാറിയത്. രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നും, മണ്ണുമാന്തിയന്ത്രം അപകട സ്ഥലത്തേക്ക് എത്തിക്കാൻ സാങ്കേതിക തടസ്സം ഉണ്ടായിരുന്നതായും കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Also read: ‘ദുരന്തബാധിതർക്ക് ഓരോ മാസവും 25,000 രൂപ പണമായി ലഭിക്കുന്നു, പുറമെ സൗജന്യ ചികിത്സ അടക്കമുള്ളവയും’; സർക്കാരിൻ്റെ ചേർത്തുപിടിക്കൽ വിവരിച്ച് മുണ്ടക്കൈയിലെ നാട്ടുകാർ

അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മകന് ജോലിയും ഉറപ്പുവരുത്തിയിട്ടുണ്ട്. മകൾ നവമിയുടെ സർജറിയും കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യമായി പൂർത്തിയാക്കിയിരുന്നു. അപകടത്തിൽ പരുക്കേറ്റ വയനാട് സ്വദേശി അലീനയും ചികിത്സക്ക് ശേഷം ഇന്നലെ ആശുപത്രി വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News