
എറണാകുളം കാക്കനാട് വൻ സൈബർ തട്ടിപ്പ്. നിരവധി പേരുടെ പണം നഷ്ടമായി. തട്ടിപ്പുകാർ അയച്ച മൊബൈൽ സന്ദേശം തുറന്നവർക്കാണ് പണം നഷ്ടപ്പെട്ടത്. 20ലധികം പരാതികൾ ഇതിനകം കാക്കനാട് സൈബർ പൊലീസിന് ലഭിച്ചു. പലർക്കും ലക്ഷങ്ങളാണ് നഷ്ടമായത്.
Also read: ഉയർന്ന തിരമാലകളെ സൂക്ഷിക്കണം; കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്
മൊബൈൽ ഫോണിലേക്ക് ലഭിച്ച സന്ദേശത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം. ട്രാഫിക് വയലേഷൻ നോട്ടീസ് എന്ന തരത്തിലായിരുന്നു സന്ദേശം. ഗതാഗത നിയമലംഘനത്തിന് പിഴയുടുക്കാൻ ആയിരുന്നു ആവശ്യം. വാഹന നമ്പരും വാഹനത്തിൻറെ ഉടമയുടെ പേരും ഒക്കെ കൃത്യം ആയിരുന്നു. മെസ്സേജ് തുറന്നവർക്കും പണം അടയ്ക്കാൻ ശ്രമിച്ചവർക്കും പണം നഷ്ടമായി. മൂന്നുതവണയായി ഒരു ലക്ഷം രൂപ നഷ്ടമായതായി കാക്കനാട് സ്വദേശി അൻവർ കൈരളി ന്യൂസിനോട് പറഞ്ഞു. ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിരുന്നതിനാലാണ് കൂടുതൽ തുക നഷ്ടമാകാതിരുന്നത്.
Also read: ‘ഇനി പെരുമ്പളം വേറെ ലെവല്‍’; വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
നിരവധി പരാതികൾ ഇതിനകം കാക്കനാട് സൈബർ പൊലീസിന് ലഭിച്ചു. പലർക്കും ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട്. ക്രെഡിറ്റ്പെർമിഷൻ അഥവാ ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക കുറച്ചിടുകയോ, ഓഫ് ചെയ്യുകയോ ചെയ്യണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കാക്കനാട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here