തിരുവല്ല എം സി റോഡിലെ തുകലശ്ശേരിയിൽ തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 7 പേർക്ക് പരിക്ക്. തിരുനെൽവേലി മാവട്ടം കൂട്ടപ്പുളി സ്വദേശികൾ ആയ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എടത്വ പള്ളിയിലേക്ക് എത്തിയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.
ബസ് ഡ്രൈവർ അശോക് (42), ഏഴു വയസുകാരൻ ജോൺ, 13 വയസുകാരൻ നിഖിൽ ആന്റണി, ആൽബർട്ട് ജൂഡ് ( 49 ), സ്റ്റെഫി ( 23 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ തുകലശ്ശേരി ചീക്കുളത്തിൽ പടിയിൽ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റുകളും മതിലും ഇടിച്ചു തകർത്ത ശേഷം തലകീഴായി മറിയുകയായിരുന്നു.
also read:പ്രശസ്ത കവി കരിമ്പുഴ രാമചന്ദ്രൻ അന്തരിച്ചു
നിസ്സാര പരിക്കേറ്റ രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ 5 പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

