
വാമനപുരം നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഐഐഎസ്ടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രമണ്യം (24) ആയിരുന്നു ഒഴുക്കിൽപ്പെട്ടത്. വിതുര ഫയർ ഫോഴ്സ് സംഘം ഒരു മണിക്കൂർ നീണ്ട തിരച്ചിൽ നടത്തിയതിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ശക്തമായ ഒഴുക്ക് നദിയിൽ ഉണ്ടായിരുന്നു. വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിന് സമീപത്ത് 8 അംഗ സംഘത്തിന് ഒപ്പം കുളിയ്ക്കാൻ വന്നതായിരുന്നു വിദ്യാർത്ഥി. ഇതിനിടെ ഒഴുക്കിപ്പെടുകയായിരുന്നു. വലിയമല ഐഐഎസ്ടിലെ വിദ്യാർത്ഥിയാണ് മോഹൻ രാജ് സുബ്രമണ്യം.
ഇന്നലെ തമിഴ്നാട് ആളിയാർ ഡാമിൽ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രയ്ക്കെത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
പൊള്ളാച്ചിയില്‍ നിന്നും വാല്‍പ്പാറയിലേക്ക് പോകുന്ന ഭാഗത്തായി ഡാമിന്‍റെ കൈവഴിയില്‍ രാവിലെയായിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ടവരെ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here