ചർച്ച് ആക്റ്റ് കൗൺസിൽ വൈസ് ചെയർമാൻ ജോസഫ് വർഗ്ഗീസിനു നേരെ ആക്രമണം. ഇടപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിൽ വെച്ച് 7 പേരടങ്ങുന്ന സംഘമാണു ജോസഫ് വർഗ്ഗീസിനെ ആക്രമിച്ചത്. ചർച്ച് ആക്റ്റ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടെത്തി പള്ളിയിൽ ലഘുലേഖയും മധുരവും വിതരണം ചെയ്യുന്നതിനിടയിലാണു ആക്രമണം.
പിറന്നാൾ ദിവസമായ ഇന്ന് ചർച്ച് ആക്റ്റ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖയും മധുരങ്ങളുമായാണു ജോസഫ് വർഗ്ഗീസ് ഇടപ്പള്ളി ഫെറോനാ പള്ളിയിലെത്തിയത്. രാവിലെ ഏഴുമണി മുതൽ പള്ളിയുടെ കവാടത്തിൽ ലഘുലേഖയും മധുരവും ഇയാൾ വിശ്വാസികൾക്ക് വിതരണം ചെയ്യുകയായിരുന്നു.
ഇത് കണ്ടു കൊണ്ട് എത്തിയ സംഘം വർഗ്ഗീസിനെ അധിക്ഷേപിക്കുകയും ലഘുലേഖകൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് എതിർത്ത ജോസഫ് വർഗ്ഗീസിനെ പള്ളിക്കുള്ളിൽ നിന്നുമെത്തിയ ഏഴോളം പേരടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നെന്ന് ജോസഫ് വർഗ്ഗീസ് പറഞ്ഞു.
ചർച്ച് ആക്റ്റ് നടപ്പാക്കുന്നത് വഴി സഭയുടെ ഇടപാടുകൾ സുതാര്യമാകുമെന്നാണു ചർച്ച് ആക്റ്റ് ഭാരവാഹികൾ . ഇതേ സംഭവത്തിൽ സമാനമായ രീതിയിൽ ജോസഫ് വർഗ്ഗീസിനു നേരെ മുൻപും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here