യുഡിഎഫിന്റെ നെടും കോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം; ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്ര വിജയം നേടും; മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫിന്റെ നെടും കോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം.

നാലരവര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളത്. സര്‍ക്കാരിനെതിരെവലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. സ്വന്തംജീവിതത്തില്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാന്‍ അപവാദപ്രചാരണങ്ങള്‍ക്ക്കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഫലംതെളിയിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാന തലം വരെ നടന്ന വികസന മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് വോട്ട്തേടുന്നത്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ്സം സ്ഥാന സര്‍ക്കാര്‍ നടത്തിയത്. പ്രളയം, ഓഖി, നിപ പോലുള്ളദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും കോവിഡ്കാലത്തും ജനങ്ങള്‍ പട്ടിണിയാകാതിരിക്കാനും ജനജീവിതം ദുരിതക്കയത്തിലേക്ക് വീഴാതിരിക്കാനുമാണ്സര്‍ക്കാര്‍ ശ്രദ്ധിച്ചത്.

ഇവിടെകോവിഡ് പരിശോധനയും ചികിത്സയും പൂര്‍ണ്ണമായും സൗജന്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ചും, മരുന്നും ഭക്ഷണവുമെത്തിച്ചും,അതിഥിതൊഴിലാളികളെ സംരക്ഷിച്ചും,വൈദ്യുതി നിരക്കിലും റോഡ് നികുതിയിലും സബ്സിഡി നല്‍കിയും കേരളം രാജ്യത്തിന് മാതൃകയായി.

കോവിഡ്കാലത്ത് 20,000 കോടിരൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങളേയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആരംഭിച്ചു. കോവിഡ് പ്രതിരോധം ഒരു ജനകീയ മുന്നേറ്റമായാണ് സംസ്ഥാനത്ത് മാറിയത്. ഇത്ആരു ശ്രമിച്ചാലും കേരളീയരുടെ മനസ്സില്‍ നിന്ന്മാഞ്ഞുപോകുന്ന അനുഭവങ്ങളല്ല.

യു.ഡി.എഫിന് മുദ്രാവാക്യം ഇല്ലാതായിരിക്കുന്നു. സര്‍ക്കാരിനെതിരെ അപവാദകഥകളുടെ പ്രളയം സൃഷ്ടിച്ച്’അഴിമതിക്കെതിരെ ഒരു വോട്ട്’എന്ന് പറഞ്ഞവര്‍ അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണ്. പ്രതിപക്ഷത്തെ ഒരുഎം.എല്‍.എ തട്ടിപ്പ് കേസില്‍ജയിലിലാണ്. ഒരുമുന്‍മന്ത്രി അഴിമതിക്കേസില്‍ റിമാന്റിലാണ്. പ്രതിപക്ഷ നേതാവിനെതിരെ തന്നെ ഗുരുതരമായ കോഴ ആരോപണം വന്നിരിക്കുന്നു.

പാലാരിവട്ടം പാലം പോലെതകര്‍ന്നുവീഴുകയാണ് ആ മുന്നണി. ദുരാരോപണങ്ങള്‍ മാധ്യമസഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെമറ്റൊരു രാഷ്ട്രീയവും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് യു.ഡി.എഫ്. ഒരോ തെരഞ്ഞെടുപ്പിലും കേരളം പിടിക്കുമെന്ന് അവകാശപ്പെടാറുള്ള ബി.ജെ.പിക്ക് ഇന്ന് അത്തരമൊരു അവകാശവാദം ഉന്നയിക്കാനുള്ള കെല്‍പ്പില്ല.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കുകയാണ് അവര്‍. പ്രചാരണരംഗത്ത് വര്‍ഗീയതയുടെ വിഷം കലര്‍ത്താനും ശ്രമമുണ്ടാകുന്നു. സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ യു.ഡി.എഫിനെ സഹായിക്കാനുള്ള ബി.ജെ.പിയുടെ നീക്കവും പുറത്തു വന്നിരിക്കുന്നു. കോലീബി സഖ്യത്തെ ചെറുത്ത് പരാജയപ്പെടുത്തിയതാണ് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം. അതാണ് ഇത്തവണയും ആവര്‍ത്തിക്കാന്‍ പോകുന്നത്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ഉണ്ടായിരുന്നതിനേക്കാള്‍വിപുലവുംശക്തവുമായ ജനകീയഅടിത്തറയാണ്ഇന്ന്എല്‍.ഡി.എഫിന്റേത്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്കൂടുതല്‍വിഭവങ്ങളുംസാധ്യതകളും പകര്‍ന്നു നല്‍കിയ സര്‍ക്കാരാണിത്. ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രി ശൃംഖലയും,ഹൈടെക്ആയി മാറിയ പൊതുവിദ്യാലയങ്ങളും, പച്ചപ്പും ഉത്പാദനക്ഷമതയും വീണ്ടെടുത്ത കൃഷിയിടങ്ങളും ഈ നാടിന്റെമുഖംതന്നെ മാറ്റിയിരിക്കുന്നു. കിടപ്പാടം വിദൂര സ്വപ്നമായിരുന്ന രണ്ടര ലക്ഷത്തിലധികം കുടുംബങ്ങള്‍ ഇന്ന്സ്വന്തം വീടുകളിലാണ് ജീവിതംമുന്നോട്ടു കൊണ്ടുപോകുന്നത്.

ചലനാത്മകമായ പൊതുവിതരണ സംവിധാനവും ജീവിത സായാഹ്നത്തില്‍ സ്വന്തം വരുമാന സ്രോതസ്സായി ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ മുഖങ്ങളിലെ നിറഞ്ഞ ചിരിയും ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെയാണ്. 98.92 റേഷന്‍കാര്‍ഡുടമകള്‍ക്ക് 2876 കോടിരൂപ വിലവരുന്ന ഭക്ഷ്യ കിറ്റുകളാണ്കോവിഡ്കാലത്ത് വിതരണം ചെയ്തത്.

30515.91 കോടിരൂപയാണ്ക്ഷേമ പെന്‍ഷനുകളായി ഇക്കഴിഞ്ഞ മാസം വരെ ഈ സര്‍ക്കാര്‍ ജനങ്ങളിലെത്തിച്ചത്.അസാധ്യമെന്നു കരുതി എഴുതിത്തള്ളിയ ഗെയില്‍ പൈപ്പ്ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമായതും ദേശീയപാതാവികസനം സാധ്യമായതും ഈ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യംകൊണ്ടാണ്. ഇതൊക്കെ ഏതെങ്കിലും കുപ്രചാരണത്തിന്റെ പഴമുറം കൊണ്ട്മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല.

വര്‍ഗീയതകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളില്‍യു.ഡി.എഫും ബി.ജെ.പിയുംഒരു പോലെമത്സരിക്കുകയാണ്. ഒരേസമയം ബി.ജെ.പിയുമായുംജമാþഅത്തെ ഇസ്ലാമിയുമായും കൈകോര്‍ക്കുകയാണ് യു.ഡി.എഫ്. അതിനെതിരെ അവരുടെ അണികള്‍ക്കിടയില്‍തന്നെ ശബ്ദം ഉയര്‍ന്നിരിക്കുന്നു.

വഞ്ചനാപരമായ ഈ നിലപാടും അവിശുദ്ധ കൂട്ടുകെട്ടും ജനവിധിയില്‍ പ്രതിഫലിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അപവാദ പ്രചാരണങ്ങളും നുണകളുടെ നിര്‍മ്മാണവും വ്യാപകമായി നടത്താന്‍ വലതുപക്ഷ കേന്ദ്രങ്ങള്‍ തയ്യാറാകുന്നുണ്ട്. ഓരോദിവസവും പുതിയ നുണഅവതരിപ്പിക്കുക, അത് തകരുമ്പോള്‍ മറ്റൊന്നിലേക്കു പോവുക എന്ന രീതിയാണ്കാണുന്നത്. അത്തരം ഹീന നീക്കങ്ങളെ തുറന്നുകാട്ടാന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും, ജാഗ്രതയോടെഅവയെ കാണാന്‍ ജനങ്ങളുംതയാറാകണമെന്നുമുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ദേശീയതലത്തില്‍ആഞ്ഞടിക്കുന്ന തൊഴിലാളികര്‍ഷകരോഷവുംവര്‍ഗീയജനവിരുദ്ധ നിലപാടുകളിലുള്ള പ്രതിഷേധവും മറികടക്കാന്‍ ബി.ജെ.പിക്ക്കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍എന്ത്ചെയ്തുവെന്ന ചോദ്യത്തിന് അനേകംഉത്തരങ്ങള്‍ ജനങ്ങളുടെജീവിതാനുഭവത്തില്‍തന്നെയുണ്ട്.

കേന്ദ്രം എന്ത്ചെയ്തുവെന്ന ചോദ്യത്തിന് അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും തൊഴിലില്ലായ്മയുംകാര്‍ഷിക വ്യാവസായിക മേഖലകളിലെ തകര്‍ച്ചയും പ്രാകൃതവും അപരിഷ്കൃതവുമായ നടപടികളുമാണ് ചൂണ്ടിക്കാണിക്കാനാവുക. അത്കൃത്യമായിതിരിച്ചറിയുന്ന ജനങ്ങള്‍ ബി.ജെ.പിയെഅര്‍ഹിക്കുന്ന അവജ്ഞയോടെതള്ളിക്കളയും. ഇടതുപക്ഷ ജനാധിപത്യമുന്നണിഉയര്‍ത്തുന്ന ബദല്‍ നയങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ.

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയും ജനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്. കഴിഞ്ഞ നാല്മാസത്തിനകം അഞ്ചു മനുഷ്യജീവനുകളാണ്അവര്‍ഇല്ലാതാക്കിയത്. കൊല്ലപ്പെട്ടത് സി.പി.ഐ (എം) പ്രവര്‍ത്തകരാണ്. മുഖ്യധാര മാധ്യമങ്ങള്‍ തമസ്ക്കരിച്ചാലും ആ ക്രൂരകൊലപാതകങ്ങള്‍സൃഷ്ടിച്ച വേദനയും പ്രതിഷേധവും ജനമനസ്സുകളിലുണ്ട്.

അതുംയു.ഡി.എഫ് ബി.ജെ.പികൂട്ടുകെട്ടിന് ആഘാതമാകും. ഇടതുപക്ഷ ജനാധിപത്യമുന്നണിസര്‍ക്കാരിന്റെകൂടുതല്‍തിളക്കത്തോടെയുള്ളതുടര്‍ച്ചയ്ക്ക്അടിത്തറയായി ഈ തെരഞ്ഞെടുപ്പ് ഫലംമാറും. കോവിഡ് പ്രോട്ടോകോള്‍പാലിച്ച്, എല്ലാവിധ മുന്‍കരുതലുമെടുത്ത് സമ്മതിദാനാവകാശംവിനിയോഗിക്കാന്‍ തയ്യാറാവണമെന്ന്മുഖ്യമന്ത്രി വോട്ടര്‍മാരോട്അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here