അധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട് പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജിയുടെ മറ്റൊരു വസതിയിൽ ഇ ഡി റെയ്ഡ് നടത്തി. കൂടുതൽ പണവും സ്വത്തുക്കളെ കുറിച്ചുള്ള രേഖകളും കണ്ടെത്തി. അതേ സമയം പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെയും സഹായി അർപിത മുഖർജിയുടെയും വൈദ്യ പരിശോധന നടത്തി. ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന നടത്തണം എന്ന കോടതി ഉത്തരവിനെ തുടർന്നാണ് ഇത്.
ഇരുവരും ഓഗസ്റ്റ് 3 വരെ ഇഡി കസ്റ്റഡിയിലാണ്.അതേ സമയം അഴിമതി കേസുമായി ബന്ധപെട്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യ ചോദ്യം ചെയ്യലിനായി ഇഡി ക്ക് മുമ്പാകെ ഹാജരായി. അർപ്പിത മുഖർജിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മണിക്ക് ഭട്ടാചാര്യ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here