
അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഷെഡ്യൂളിൽ മാറ്റമുണ്ടാകുമോ? അറിയിപ്പുമായി ബിസിസിഐ വൃത്തങ്ങൾ എത്തി. 2025ലെ ഐപിഎൽ ഷെഡ്യൂൾ പ്രകാരം തന്നെ മുന്നോട്ട് പോകുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിൽ ഈ സീസണിൽ ഇകു വരെയുള്ള 74 മത്സരങ്ങളിൽ 56 എണ്ണം പൂർത്തിയായി കഴിഞ്ഞു.
ഇനി ബാക്കിയുള്ളത് ഫൈനൽ മത്സരം ഉൾപ്പടെ 14 മത്സരങ്ങളാണ്. ഫൈനൽ നടക്കുന്നത് മെയ് ഇരുപത്തിയഞ്ചിന് കൊൽക്കത്തിയിൽ വെച്ചാണ്. ഇന്ന് ഈ സീസണിലെ 57-മത് മത്സരമായി കൊൽക്കത്ത ചെന്നൈയെ നേരിടും. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനുള്ള പോരാട്ടത്തിലാണ് ഇപ്പോൾ ടീമുകൾ.
ഐപിഎൽ ചെയർമാനായ അരുൺ ധുമാൽ ദേശീയ സുരക്ഷയുടെയും രാജ്യത്തോടുള്ള ഐക്യദാർഢ്യത്തിന്റെയും താൽപ്പര്യങ്ങൾക്കനുസരിച്ചായിരിക്കും ഏതൊരു തീരുമാനവും എടുക്കുക എന്ന് മത്സരത്തിന്റെ ഷെഡ്യൂൾ നിർണയത്തെ പറ്റി പ്രതികരിച്ചു.
Also Read: വാംഘഡെയില്‍ ഇന്ന് ഹൈ വോള്‍ട്ടേജ് മത്സരം; സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് മുംബൈയും ഗുജറാത്തും
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സുനിൽ ഗവാസ്കർ ടൂർണമെന്റിൽ പങ്കെടുക്കുന്ന വിദേശ കളിക്കാരോ കമന്റേറ്റർമാരോ
തങ്ങളുടെ സുരക്ഷയെ പറ്റി ആശങ്ക പ്രകടിപ്പിച്ചിട്ടില്ലെന്നും. ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളിൽ പരിപൂർണ വിശ്വാസമുണ്ടെന്നും പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here