മംഗളൂരുവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസ്: വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

kasargod-question-paper-leak

മംഗളൂരുവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനിലെ
ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതികളെ രക്ഷിക്കാന്‍ പോലീസ് നീക്കം നടത്തിയതായി പരാതിയുയര്‍ന്നിരുന്നു

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതികളെ രക്ഷിക്കാന്‍ പോലീസ് നീക്കം നടത്തിയതായി പരാതിയുയര്‍ന്നിരുന്നു.

ഞായറാഴ്ച കുടുപ്പുവില്‍ മാനസിക വെല്ലുവിളി നേരിടുന്ന വയനാട് പുല്‍പ്പള്ളി സ്വദേശി അഷറഫിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര, കോണ്‍സ്റ്റബിള്‍ യല്ലലിംഗ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കമ്മീഷണര്‍ അനുപം അഗര്‍വാളാണ് അന്വേഷണം നടത്തി നടപടിയെടുത്തത്. സംഘപരിവാര്‍ പ്രവര്‍ത്തകരായ പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസ് നീക്കം നടത്തുന്നുവെന്ന പരാതിയുമായി സിപിഐഎം ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് കുടുപ്പു ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് അഷറഫ് ആക്രമണത്തിനിരയായത്. സമീപത്തെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നവര്‍ വാകതര്‍ക്കത്തിനൊടുവില്‍ ബാറ്റും വടികളും ഉപയോഗിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇതിനു ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് വിവരണം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിലാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരികാവയവത്തിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണത്തില്‍ കുടുപ്പു സാമ്രാട്ട് ഗയ്‌സ് ക്ലബ്ബിലെ സംഘപരിവാര്‍ പ്രവര്‍ത്തകരായ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തല്ലിക്കൊന്ന ശേഷം പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന വ്യാജ പ്രചാരണവും അക്രമിസംഘം നടത്തിയിരുന്നു. മുന്‍ ബിജെപി കൗണ്‍സിലര്‍ ആയിരുന്ന സംഘപരിവാര്‍ പ്രാദേശിക നേതാവാണ് അക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് വിവരം. അക്രമം സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാവാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News