ഗതാഗതക്കുരുക്ക് പണി തരും; ജീവൻ രക്ഷിക്കാൻ കൈ കോർത്ത് നമ്മ മെട്രോ ട്രെയിന്‍, ആശുപത്രിയിലേക്ക് കരളുമായി പോയത് മെട്രോയിൽ

ജീവൻ രക്ഷിക്കുന്ന ദൗത്യത്തിൽ പങ്കുചേർന്ന് നമ്മ മെട്രോ ട്രെയിന്‍. ഒരാശുപത്രിയില്‍നിന്ന് മറ്റൊരാശുപത്രിയിലേക്ക് കരള്‍ എത്തിക്കാൻ ആണ് മെട്രോ ട്രെയിന്‍ ഉപയോ​ഗിച്ചത്. വൈറ്റ് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള രാജരാജേശ്വരീനഗറിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് രോഗിക്ക് മാറ്റിവെക്കാനുള്ള കരള്‍ എത്തിച്ചത്. പർപ്പിൾ ലൈനിലൂടെ 31 കിലോമീറ്ററും 32 സ്റ്റേഷനുകളും വെറും 55 മിനിറ്റിനുള്ളിൽ പിന്നിട്ടു.

ഒരു ഡോക്ടറും ഏഴ് നഴ്സുമാരും ചേര്‍ന്നാണ് കരള്‍ സുരക്ഷിതമായി ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ മെട്രോ സ്റ്റേഷനിലെത്തിച്ചത്. സാധാരണ മെട്രോ ട്രെയിന്‍ സര്‍വീസിലായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രി 8.42-ന് യാത്ര തുടങ്ങിയ ട്രെയിന്‍ പര്‍പ്പിള്‍ ലൈന്‍ വഴി 9.48-ന് രാജരാജേശ്വരി നഗറിലെ മെട്രോ സ്റ്റേഷനിലെത്തി. തുടര്‍ന്ന് അവിടെ കാത്തുനിന്ന ആംബുലന്‍സ് വഴി ആശുപത്രിയിലെത്തിച്ചു.

ALSO READ: ‘ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണം’; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഭാ നേതൃത്വം

“പൊതുഗതാഗത സംവിധാനത്തിന് ഗുരുതരമായ മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഈ സംരംഭം കാണിച്ചുതന്നു. വൈറ്റ്ഫീൽഡ് സ്റ്റേഷൻ താരതമ്യേന തിരക്ക് കുറവായിരുന്ന രാത്രി 8.42 ന് പ്രവർത്തനം ആരംഭിച്ചതിനാൽ പതിവ് സർവീസുകളെ ബാധിച്ചില്ല. ട്രെയിനിന്റെ അവസാന കോച്ച് മാത്രമേ മെഡിക്കൽ സംഘത്തിനായി നീക്കിവച്ചിരുന്നുള്ളൂ, യാത്രക്കാരോട് മറ്റ് കോച്ചുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടു,” ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചവാൻ പറഞ്ഞു.

ശസ്ത്രക്രിയക്കായി കൃത്യസമയത്ത് കരള്‍ ആശുപത്രിയില്‍ എത്തിക്കാനായതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. വൈറ്റ് ഫീല്‍ഡ്, രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷനുകളില്‍ കരളുമായി വരുന്ന ഡോക്ടറെയും നഴ്സുമാരെയും സ്വീകരിക്കാനും യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തയ്യാറായിനിന്നിരുന്നു.

ബെംഗളൂരു മെട്രോയില്‍ ഇതാദ്യമായാണ് ശസ്ത്രക്രിയക്കുള്ള അവയവങ്ങള്‍ കൊണ്ടുപോകുന്നത്. ബെംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുള്ള സമയത്താണ് കരള്‍ കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ മെട്രോ യാത്ര തിരഞ്ഞെടുത്തത്. രാജ്യത്ത് ഇത് രണ്ടാം തവണയാണ് ഒരു മെട്രോ അവയവം കൊണ്ടുപോകാൻ ഉപയോഗിക്കുന്നത്. ജനുവരി 17 ന് മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് 34 വയസ്സുള്ള ഒരാളുടെ കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചതിനെത്തുടർന്ന്, ദാതാവിന്റെ ഹൃദയം വേഗത്തിൽ കൊണ്ടുപോകുന്നതിനായി ജനുവരി 18 ന് ഹൈദരാബാദ് മെട്രോ ഉപയോ​ഗിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News