കടബാധ്യത തീർക്കാൻ വിവാഹത്തിനു മുന്നേ പ്രതിശ്രുതവരൻ വധുവിനെ പണയം വച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

ആഗ്ര: ഭർത്താവ് കടബാധ്യത തീർക്കാൻ വിവാഹത്തിനു മുന്നേ തന്നെ പണയം വെച്ചതിന്റെ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തുകയാണ് ഒരു യുവതി. താൻ കന്യകയാണെന്ന് അറിഞ്ഞ് കടക്കാർക്ക് തന്നെ പണയം വച്ച ഭർത്താവിന്റെ കഥയാണ് ആഗ്ര സ്വദേശിനിയായ യുവതിക്ക് വെളിപ്പെടുത്താനുള്ളത്. ഭർത്താവിന്റെ മദ്യപാനവും ദുർചെലവും ജീവിതം തകർത്തതിന്റെ അനുഭവസാക്ഷ്യം. അതുവഴി സ്വപ്‌നങ്ങളും മോഹങ്ങളും കരിഞ്ഞുണങ്ങി ജീവിതത്തോടു തന്നെ വെറുപ്പു തോന്നിയ നിമിഷങ്ങൾ. യഥാർത്ഥ വ്യക്തികൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ തുറന്നെഴുതുന്ന അകാർബകർ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് യുവതി തന്റെ ദുരനുഭവം വിവരിച്ച് എഴുതിയത്.

ബിരുദ പഠനം കഴിഞ്ഞപ്പോൾ തന്നെ യുവതിയുടെ വീട്ടുകാർ വിവാഹം ഉറപ്പിച്ചു. പലതവണ ഒഴിഞ്ഞുമാറിയിട്ടും ബംഗളൂരുവിൽ എൻജിനീയറായ യുവാവിന്റെ ആലോചനയ്ക്ക് പെൺകുട്ടിക്കു സമ്മതിക്കേണ്ടി വന്നു. കുടുംബസുഹൃത്ത് വഴിയെത്തിയ വിവാഹാലോചനയിൽ വീട്ടുകാർക്കും കൂടുതലായി ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. വിവാഹം തീരുമാനിച്ചപ്പോൾ തന്നെ പ്രതിശ്രുതവരനുമായി സ്‌കൈപ് ചാറ്റിംഗ് ആരംഭിച്ചിരുന്നു. ഇതിനു പുറമേ ഫോണിലൂടെ മണിക്കൂറുകൾ നീളുന്ന സംസാരം.

അതിനിടെ ഒരിക്കൽ ചാറ്റിലെ അയാളുടെ ചോദ്യം അവളെ ഞെട്ടിച്ചു. കന്യകയാണോ എന്നായിരുന്നു വരന്റെ ചോദ്യം. വിവാഹം ഉറപ്പിച്ച ആളായതിനാൽ ചോദ്യത്തിൽ അസ്വാഭാവികതയൊന്നും തോന്നിയതുമില്ല. അങ്ങനെ വിവാഹ ദിവസമെത്തി. എന്നാൽ അയാളുടെ മുഖത്ത് അതിന്റേതായ സന്തോഷം ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ബംഗളുരുവിലേക്ക് പറക്കുകയും ചെയ്തു.

എന്നാൽ, ഒരുമിച്ചു താമസിക്കാൻ തുടങ്ങിയിട്ടും ഭർത്താവ് തന്നോട് കിടപ്പറയിൽ അടുക്കാൻ ശ്രമിക്കാത്തത് യുവതിയിൽ സംശയമുണർത്തി. കാരണം ചോദിച്ചപ്പോൾ അയാൾ എല്ലാം തുറന്ന് പറഞ്ഞു. എന്നാൽ, കേട്ട കാര്യം അവളുടെ പ്രജ്ഞയെ തന്നെ ഇല്ലാതാക്കുന്നതായിരുന്നു. വിവാഹത്തിനു മുൻപേ ഭാര്യയുടെ കന്യകാത്വം വിറ്റ കഥയാണ് അയാൾക്ക് പറയാനുണ്ടായിരുന്നത്. ഭർത്താവിനു 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. അതിനാൽ കടക്കാർക്ക് ഭാര്യയുടെ കന്യകാത്വം രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റെന്നു അയാൾ യുവതിയെ അറിയിച്ചു.

കന്യകാത്വം വിറ്റതിനാൽ ഭാര്യയുടെ ദേഹത്ത് സ്പർശിക്കാൻ അയാൾ തയ്യാറായില്ല. മധുവിധു നാളുകളിൽ തന്നെ ഭർത്താവിന്റെ വെളിപ്പെടുത്തൽ കേട്ടത് തനിക്ക് തല മരവിക്കുന്നത് പോലുള്ള അനുഭവമാണ് സമ്മാനിച്ചതെന്ന് യുവതി പറയുന്നു. ഒരു ദിവസം ഉണർന്നപ്പോൾ തന്റെ കിടക്കയിൽ ഭർത്താവിനു പകരം മറ്റൊരാൾ ഇരിക്കുന്നതാണ് യുവതി കണ്ടത്. നിസ്സഹായയായ യുവതിക്ക് അലറിക്കരയാൻ മാത്രമേ സാധിച്ചുള്ളൂ. തന്റെ കരച്ചിൽ കേട്ട് ഭയന്ന ആ അപരിചിതൻ ഉടൻ ഇറങ്ങിപ്പോയി. പിന്നീട് മുറി തുറക്കാൻ പോലും യുവതി കൂട്ടാക്കിയില്ല. ഒടുവിൽ ചെന്നൈയിലുള്ള ബന്ധു വന്ന് യുവതിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ ബാധ്യതയായ വിവാഹബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News