‘ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാന്‍ മുസ്ലിംലീഗ് തയ്യാറാവണം…’; എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെതിരെ ഹരിത നേതാവ്

എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പിനെ വെല്ലുവിളിച്ച് ഹരിത നേതാവും തളിപ്പറമ്പ് സര്‍ സയിദ് കോളജിലെ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റുമായ ആഷിഖ ഖാനം.

മിസ്റ്റര്‍ കബീര്‍ മുതുപറമ്പ, നിങ്ങള്‍ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാന്‍ വരരുത് എന്നാണ് ആഷിഖ പ്രതികരിച്ചത്. ഹരിത അംഗങ്ങളെ എം എസ് എഫ് യോഗത്തില്‍ അതിക്ഷേപിക്കുന്ന കൈരളിചാനല്‍ പുറത്തുവിട്ട ശബ്ദരേഖ പങ്കുവെച്ചാണ് ആഷിഖ ഖാനം കബീര്‍ മുതുപറമ്പിനെതിരെ രംഗത്തെത്തിയത്.

രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇവര്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നുമായിരുന്നു ശബ്ദരേഖയില്‍ കബീര്‍ മുതുപറമ്പ് പറഞ്ഞത്. ഇതിനെതിരെയാണ് ആഷിഖ ഖാനം ആഞ്ഞടിച്ചത്.

പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാന്‍ മുകളില്‍ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേര്‍ക്ക് വരേണ്ട! സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം…ആഷിഖ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നില്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റില്‍ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാല്‍ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..എന്നാണ് ആഷിഖ പ്രതികരിച്ചത്… ആഷിഖയുടെ പോസ്റ്റിന് വന്‍ പിന്തുണയാണ് ഹരിത അംഗങ്ങള്‍ നല്‍കുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷണമാരംഭിച്ചിരുന്നു.

ആഷിഖയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

മിസ്റ്റര്‍ കബീര്‍ മുതുപറമ്പ,

നിങ്ങള്‍ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാന്‍ വരരുത്.
ഞാന്‍ വെല്ലുവിളിക്കുകയാണ് നിങ്ങളെ,
എന്താണ് ഞാന്‍ നിങ്ങളുമായിട്ട് മോശമായിട്ട് ചാറ്റ് ചെയ്തത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാന്‍ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തര്‍ത്ഥത്തിലാണ് നിങ്ങള്‍ എനിക്കെതിരെ അപവാദ കഥകള്‍ മെനയുന്നത്.

നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനില്‍ക്കുന്നവര്‍ ഉണ്ടാവും, പക്ഷേ ആ കൂട്ടത്തിലേക്ക് എന്നെ കൂട്ടേണ്ട.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും ഞാനെന്റെ വാട്ട്‌സാപ്പ് ക്ലിയര്‍ ചാറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ മെസ്സേജ് ആണോ അതെല്ലാം ഇതില്‍ തന്നെ ഉണ്ട്.

പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാന്‍ മുകളില്‍ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേര്‍ക്ക് വരേണ്ട!
സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം!
ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നില്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റില്‍ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാല്‍ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..

പ്രിയപ്പെട്ട സംഘടനാ സുഹൃത്തുക്കള്‍ ക്ഷമിക്കുക,
എന്റെ വ്യക്തിത്വത്തെയാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതിനെതിരെ എനിക്ക് പ്രതികരിച്ചേ മതിയാകൂ!

ആഷിഖ ഖാനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News