കൊല്ലത്ത് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊല്ലത്ത് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറി.

പാരിപ്പള്ളി സ്വദേശികളായ മീര- മിഥുൻ ദമ്പതികളുടെ കുഞ്ഞാണ് ഗർഭാവസ്ഥയിൽ മരിച്ചത്. എട്ടു മാസം ഗർഭിണിയായ മീരയെ ചികിത്സ നൽകാതെ സർക്കാർ ആശുപത്രികളിൽ നിന്ന് പറഞ്ഞയച്ചെന്ന പരാതിയിലായിരുന്നു ആരോഗ്യ വകുപ്പ് അന്വേഷണം.

മീര ചികിത്സയ്ക്കായി എത്തിയ വിക്ടോറിയ ആശുപത്രിയിലും പരവൂർ താലൂക്ക് ആശുപത്രിയിലും വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.പരവൂരിലെ ആശുപത്രിയിൽ സൗകര്യം കുറവായത് കൊണ്ടാണ് വിക്ടോറിയാ ആശുപത്രിയിലേക്ക് റഫർ ചെയ്തത്.

വിക്ടോറിയാ ആശുപത്രിയിലെ പരിശോധനയിൽ കുട്ടിക്ക് ചലനമുണ്ടായിരുന്നു. ഈ മാസം പതിനൊന്നിന് വൈകിട്ട് ആറിന് ആശുപത്രിയിൽ അഡ്മിറ്റായ മീര തിരുവനന്തപുരം എസ്എടിയിലേക്ക് റഫർ ആവശ്യപ്പെട്ട് രാത്രി ഒൻപതിന് ഡിസ്ചാർജായി. ഇതിനായി യുവതി ഒപ്പിട്ടു നൽകിയ രേഖയും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്.

എസ്.എ.ടി.യിൽ മൂത്ത കുട്ടിയും യുവതിയുടെ അമ്മയും ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു ദമ്പതികൾ ആശുപത്രി വിട്ടത്. എന്നാൽ ഇവർ എസ്. എ ടി യിൽ എത്തിയോ എന്ന കാര്യം കണ്ടെത്താനായിട്ടില്ല. പതിനഞ്ചാം തീയതിയാണ് കടുത്ത വേദനയെ തുടർന്ന് മീരയെ കൊല്ലം മെഡിക്കൽ കോളജിൽ എത്തിച്ചതും ജീവനറ്റ കുട്ടിയെ പുറത്തെടുത്തതും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യ വകുപ്പിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News