ഭക്ഷ്യവസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിന് പ്രതിസന്ധി പരിഹരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ഇന്ന് കേരളത്തിലെ എല്ലാ മാവേലി സ്‌റ്റോറിലും സാധനം എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പച്ചക്കറി വിലക്കയറ്റത്തെ സംബന്ധിച്ച് ഇന്ന് കേന്ദ്ര മന്ത്രിയെ കാണും.കേരളത്തിൽ 6 വർഷമായി 13 ഇനം സാധനങ്ങൾക്ക് വില വർദ്ധിച്ചിട്ടില്ലെന്നും മൊബൈൽ മാവേലി സ്റ്റോറുകൾ വഴി ജനങ്ങളിൽ സാധനങ്ങൾ എത്തിക്കും ജി. ആർ അനിൽ പറഞ്ഞു.
അതേസമയം, പച്ചക്കറി വില പിടിച്ച് നിർത്താൻ ആണ് സർക്കാർ വിപണിയിൽ ഇടപ്പെടുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. വില നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി പി പ്രസാദ് വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിൽ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത്.
കാർഷിക വിപണന മേഖലയിൽ ഇടപെടൽ നടത്തുന്ന ഹോർട്ടികോർപ്പ് വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടൽ വിപണയിൽ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

