ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളായ സുഹൈലിനെയും മാതാപിതാക്കളെയുമാണ് റിമാൻഡ് ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.
നിയമവിദ്യാര്‍ഥിനിയായ മൊഫിയ പര്‍വ്വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്നായിരുന്നു മൂവരെയും കസ്റ്റഡിയിലെടുത്തത്.പിന്നീട് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആത്മഹത്യ പ്രേരണയ്ക്ക് പുറമെ ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് മൊഫിയയും കുടുംബവും പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ആത്മഹത്യക്കുറിപ്പിലും ഭര്‍ത്താവിനെതിരെയും ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here