നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകളിൽ വീണ്ടും കൈയടിശബ്ദം മുഴങ്ങുമ്പോൾ മനസ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള വക കരുതുന്നുണ്ട് ‘ജാന്‍ എ മന്‍’.
രസകരമായ നിരവധി നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ജാന്‍ എ മന്‍ നല്ലൊരു എന്‍റര്‍ടെയ്നറാണ്. പാലക്കാടന്‍ സ്ലാംഗില്‍ സംസാരിക്കുന്ന കഥാപാത്രവും ബേസില്‍ ജോസഫിന്റെ ജോയ്‌മോനും പ്രേക്ഷകര്‍ക്ക് നല്ല രസക്കാഴ്ചയാകും എന്ന് നിസംശയം പറയാം.
തിയേറ്റര്‍ വിട്ട് ഇറങ്ങിയാലും ‘ജാന്‍ എ മന്‍’ ഓര്‍മ്മകള്‍ പ്രേക്ഷകരുടെ കൂടെയിങ്ങ് പോരും. നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ‘ജാന്‍ എ മന്‍’ അത്തരത്തിൽ ഒരു പരിപൂര്‍ണ്ണ കോമഡി എന്റര്‍ടെയ്‌നറാണ്.
കാനഡയുടെ ദൃശ്യ ഭംഗിയില്‍ ആരംഭിക്കുന്ന സിനിമ ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന ജോയ്‌മോന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്.ജോയ്‌മോന്റെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന എകാന്തതയും ഒറ്റപ്പെടലിനെയും അതിജീവിക്കാന്‍ തന്റെ 30ആം പിറന്നാള്‍ നാട്ടിലെ പഴയ സഹപാഠികളുടെ കൂടെ ആഘോഷിക്കുവാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന ജോയ്‌മോന്‍ നേരിടേണ്ടിവരുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ പശ്ചാത്തലം.
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം സംസാരിക്കുന്നത് ഒരു റോഡിന് ഇരുവശങ്ങളിലുള്ള രണ്ട് വീടുകളില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങളേക്കുറിച്ചാണ്. അത് എങ്ങനെ ഈ വീടുകളേയും അതുമായി ബന്ധപ്പെട്ടവരേയും ബാധിക്കുന്നു എന്നാണ് ചിത്രം പറയുന്നത്.
അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തെ താങ്ങി നിര്‍ത്തുന്നത്. രണ്ടര മണിക്കൂര്‍ എന്നത് ചില സമയത്ത് ഒരു ബാധ്യതയായി തോന്നുമെങ്കിലും ഒരു പരിധി വരെ അതിനെ അതിജീവിക്കുന്നത് അഭിനേതാക്കളുടെ പ്രകടനത്തിലൂടെയാണ്.
അതേസമയം, യുവതാരങ്ങളുടെ ഇടയില്‍ നിര്‍ണായകമായ ഒരു റോളില്‍ ആണ് ലാല്‍ എത്തുന്നത്. കുറെ നാളുകള്‍ക്കു ശേഷം ആണ് സംവിധായകനും കൂടിയായ ലാല്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ശരത് സഭ തുടങ്ങിയ യുവ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here