കൈരളി ടി വിയുടെ(Kairali TV) ഡോക്ടേഴ്‌സ് അവാര്‍ഡ് ആരംഭിക്കാന്‍ പ്രചോദനമായത് മമ്മൂക്കയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). പാലിയേറ്റീവ് കെയര്‍ എന്ന സംവിധാനം കേരളത്തില്‍ വന്നപ്പോള്‍ അതിന്റെ ആദ്യ സംരംഭത്തിന്റെ രക്ഷാധികാരിയായിരുന്നു മമ്മൂക്ക(Mammookka). കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു കുടിസ്സുമുറിയില്‍ ആരംഭിച്ച പാലിയേറ്റീവ് പ്രസ്ഥാനത്തിന് സംഭാവന ചെയ്തുകൊണ്ട് പാലിയേറ്റീവ് പ്രസ്ഥാനം ഒരു വടവൃക്ഷംപ്പോലെ കേരളത്തില്‍ വളര്‍ന്ന് പന്തലിക്കുന്നതിന് നിദാനമായ വ്യക്തിയാണ് മമ്മൂക്കയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ഓരോ അവാര്‍ഡ് ചടങ്ങുകളും ഓരോ നാഴികകല്ലുകളാണ്. ഇത്തവണ അവാര്‍ഡിന് അര്‍ഹരാവുന്നത് 5 പേരാണെന്നും ആരോഗ്യ മേഖല എന്ന് പറയുന്നത് വലിയൊരു ശൃംഖലയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തെ മുന്നണി പോരാളികളെ ആദരിച്ചുക്കൊണ്ട് കൊച്ചിയില്‍ നടന്ന കൈരളി ടി വി യുടെ 6-ാമത് (Doctor’s Award)ഡോക്ടേഴ്സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ മാധ്യമലോകത്തെ കുറിച്ചുള്ള പ്രേക്ഷകരുടെയും വായനക്കാരുടെയും ജനങ്ങളുടെയും അഭിപ്രായത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ന് മാധ്യമങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും ജനങ്ങള്‍ക്കും പരാതികളുടെ പ്രളയമാണ്. ഇന്നത്തെ കാലത്ത് ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് പറയാന്‍ മടിക്കുന്ന ഒരുപാട് മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍
മാധ്യമപ്രവര്‍ത്തകര്‍ 24 മണിക്കൂറും സ്വപ്‌നാടനത്തിലാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കുന്ന സംഭാവന എന്താണെന്ന് ചോദിച്ചാല്‍ കൊച്ചുകുട്ടികള്‍പ്പോലും വിമര്‍ശനാത്മകമായി മാത്രമേ അതിനോട് പ്രതികരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ നാലാമത്തെ നെടുംതൂണാണ്. എന്നാല്‍ ഇന്ന് അത്തരമൊരു ഉദ്യമത്തില്‍ നിന്ന് മാധ്യമങ്ങള്‍ അകലത്തിലാണെന്നും മാധ്യമ പ്രവർത്തനം വഴിതെറ്റി പോകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും
ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here