ബാലുശ്ശേരി ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ പാലോളി പെരിഞ്ചേരി റംഷാദ് (35) ചാത്തങ്കോത്ത് ജുനൈദ് (28) ചാത്തങ്കോത്ത് സുല്‍ഫി (28) എന്നിവര്‍ കൂടി കസ്റ്റഡിയില്‍. മൂന്ന് പേരും എസ് ഡി പി ഐ പ്രവര്‍ത്തകരാണ്.
സജീവ ലീഗ് പ്രവർത്തകൻ സുബൈർ ശനിയാഴ്ച പിടിയിലായിരുന്നു. 29 പേരാണ് പ്രതിപട്ടികയിലുള്ളത്. ലീഗ് – എസ് ഡി പി ഐ സംഘത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ജിഷ്ണു ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ജിഷ്ണുവിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ബാലുശ്ശേരി ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ പ്രാദേശിക SDPI നേതാവിനായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇവർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള SDPI കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.
പേരാമ്പ്ര ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാലുശ്ശേരി ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ ഇതുവരെ 3 ലീഗ് പ്രവർത്തകരടക്കം 6 പ്രതികൾ റിമാൻ്റിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here