Mathew Kuzhalnadan:എംഎല്‍എ അലൂമിനിയക്കച്ചവടം തുടങ്ങിയോ? മാത്യു കുഴല്‍നാടന്റെ വെബ്‌സൈറ്റിനെ ട്രോളി പി എം മനോജ്|PM Manoj

(Mathew Kuzhalnadan)മാത്യു കുഴല്‍നാടന്റെ (Website)വെബ് സൈറ്റിനെ ട്രോളി പി എം മനോജ്(P M Manoj). എം എല്‍ എ അലൂമിനിയക്കച്ചവടം തുടങ്ങിയോ എന്ന ചോദ്യവുമായാണ് പി എം മനോജിന്റെ പോസ്റ്റ്. മാത്യു കുഴല്‍നാടന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ അലൂമിനിയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ദൃശ്യമാകുന്നത്. ഇതിനെ ട്രോളിയാണ് പി എം മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്. വെബ്‌സൈറ്റിലെ വിവരങ്ങള്‍ ശരിയാണോയെന്ന് എത്രയും വേഗം തുറന്നു പറയുമെന്ന് കരുതുന്നുവെന്നും പി എം മനോജ് ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ബഹു. എംഎല്‍എ അലൂമിനിയക്കച്ചവടം തുടങ്ങിയോ? വെബ് സൈറ്റ് തുറക്കുമ്പോള്‍ നാലു ലക്ഷം ടണ്ണിന്റെ ഉല്‍പാദനം കാണുന്നുണ്ട്!

‘Annual Production of Aluminum plate, strip and foil is 4,00,000 tons.’
‘Hazelett Continuous Casting and Rolling Line: the first in asia, the widest in the world’.
‘Corporating with gaints as Midea, Gree, Reynolds, etc and the products are exported to more than 70 countries’

വെബ്‌സൈറ്റിലെ വിവരങ്ങള്‍ ശരിയാണോ എന്ന് എത്രയും വേഗം തുറന്നു പറയും എന്ന് കരുതുന്നു!

അതേസമയം ഇന്നലെ മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം കണ്ടത്. കഴിഞ്ഞ ദിവസം മാത്യു കുഴനാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉന്നയിച്ചത് മുമ്പേ തന്നെ തകര്‍ന്നടിഞ്ഞ ആരോപണമാണ്.പിഡബ്ലുസിയുടെ ഡയറക്ടര്‍ അവരുടെ മെന്ററാണെന്ന് അവര്‍ എഴുതിയെന്നാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം. മകള്‍ ഒരുഘട്ടത്തിലും ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ സഭയില്‍ മറുപടി പറയുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രൊഫെഷണല്‍ സര്‍വീസ് നെറ്റ്വര്‍ക്ക് കമ്പനിയാണ് PWC. 157രാജ്യങ്ങളില്‍, 742 ലൊക്കേഷനുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് PWC. കഴിഞ്ഞ കൊല്ലം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ PWC യില്‍ ജോലിക്ക് ചേര്‍ന്നിട്ടുണ്ട്. ഇരുപത്തിനായിരത്തിനടുത്ത് ഡയറക്ടര്‍മാരുണ്ട് PWC യില്‍.അതിലൊരാളാണ് ജെയ്ക്ക് ബാലകുമാര്‍.PWC യില്‍ ജോലിയുള്ളൊരാള്‍ വീണ വിജയന്റെ കമ്പനിയുടെ കണ്‍സള്‍ട്ടന്റുമാരില്‍ ഒരാളായാല്‍ എന്താണ് കുഴപ്പം!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here