
കോണ്‍ഗ്രസ് തലപ്പത്തെ അഴിച്ചുപണി ജാതി സമുദായ പരിഗണന മാനദണ്ഡമാക്കിയെന്ന് സമ്മതിച്ച് നേതൃത്വം. സുധാകര് പകരം സണ്ണി ജോസഫിന് നറുക്ക് വീണതും ഹസന് പദവി നഷ്ടമായതും ഈ സാഹചര്യത്തിലാണ്. കേരളത്തിലെ എല്ലാ സോഷ്യല്‍ ഗ്രൂപ്പിന്റെയും പിന്തുണ നേടാന്‍ ആകണമെന്ന് മുതിര്‍ന്ന നേതാവ് എകെ.ആന്റണി പറഞ്ഞു.
Also read: എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക് പരിക്ക്
സുധാകര് പകരം സണ്ണി ജോസഫ്, ഹസന് പകരം അടൂര്‍ പ്രകാശ്. വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവര്‍ മാറിയപ്പോള്‍ അവിടെ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നീ മൂന്നുപേര്‍. കാര്യങ്ങള്‍ വ്യക്തമാണ്, സമുദായ സമവാക്യം ഉറപ്പിക്കാനായിരുന്നു നേതൃത്വം പൊളിച്ചെഴുത്തില്‍ ലക്ഷ്യമിട്ടത്. മുതിര്‍ന്ന നേതാവ് എകെ.ആന്റണി തന്നെ ഇത് സമ്മതിക്കുന്നു.
ഒരു സമുദായത്തിന്റെ പേരില്‍ സമ്മര്‍ദ്ദം ചൊലുത്തിയ ആന്റോ ആന്റണി അവസാന നിമിഷം തെറിച്ചു. പക്ഷെ അതിന്റെ ഗുണം സണ്ണി ജോസഫന് ലഭിച്ചൂവെന്നതാണ് വാസ്തവം. പാര്‍ട്ടി പദവികള്‍ പക്ഷെ സമുദായപരിഗണനയില്‍ വീതം വയ്ക്കുന്നതിനെതിരെ അണികളിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here