കോൺഗ്രസ് നേതാക്കളെ ചരിത്ര നേതാക്കളുമായി താരതമ്യം ചെയ്യുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പോസ്റ്റിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജീവിതവും രാഷ്ട്രീയ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുന്ന രീതിയിലാണ് പോസ്റ്റ് ശ്രദ്ധേയമായിരിക്കുന്നത്.
നെഹ്റു ജയിലിൽ കഴിയുമ്പോഴും പുസ്തകങ്ങൾ വായിക്കുകയും എഴുതുകയും ചെയ്തതും, സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തിയതുമാണ് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നത്. അതിന് വിപരീതമായി, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചില നേതാക്കൾ ഹൈക്കമാൻഡിന് കത്തുകൾ എഴുതുന്നതിലും പാർട്ടി സംഘടനാ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന തരത്തിലുള്ള പരിഹാസാത്മക പരാമർശങ്ങളും പോസ്റ്റിലുണ്ട്. കൂടാതെ, രാഷ്ട്രീയ അധികാര മത്സരങ്ങളെ കുറിച്ചുള്ള വിമർശനാത്മക പരാമർശങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ആഭ്യന്തര സമവാക്യങ്ങളും നേതൃമാറ്റങ്ങളും സൂചിപ്പിച്ച് പരിഹാസ ശൈലിയിലാണ് കുറിപ്പ് മുന്നോട്ട് പോകുന്നത്.
സാഹിത്യകാരനായ കല്പറ്റ നാരായണന്റെ ശൈലിയെയും വി.കെ.എൻ., സഞ്ജയൻ തുടങ്ങിയ മലയാളത്തിലെ സാറ്റയർ എഴുത്തുകാരുടെ പാരമ്പര്യത്തെയും കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ട്. കൂടാതെ സിനിമാ താരങ്ങളുമായി താരതമ്യം ചെയ്ത് അദ്ദേഹത്തിന്റെ രചനാശൈലിയെ കുറിച്ചുള്ള അഭിപ്രായങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ രാഷ്ട്രീയ പരിഹാസവും അഭിപ്രായ പ്രകടനവുമെന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇതിന്റെ ഉള്ളടക്കം വ്യക്തികളുടെ രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ളതാണെന്ന അഭിപ്രായങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു പരിധിവരെ… ന്ന് ച്ചാൽ…
നെഹ്റു വീട്ടിലും ജയിലിലുമിരുന്ന് പുസ്തകം വായിച്ചു.
സതീശൻ വെയിലത്തിരുന്ന് പുസ്തകം മലർത്തിപ്പിടിച്ച് ഫോട്ടോയെടുത്തു.
നെഹ്റു സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരുമായി പോരടിച്ചു.
സതീശൻ മുഖ്യമന്ത്രി സ്ഥാനത്തിനായി
RC യും KC യുമായി പോരടിച്ചു.
നെഹ്റു പുസ്തകങ്ങളെഴുതി.
സതീശൻ ഹൈക്കമൻ്റിന് കത്തുകളെഴുതി.
നെഹ്റു ബ്രിട്ടീഷുകാർക്കെതിരെ കോൺഗ്രസ് പ്രവർത്തകരെ തെരുവിലിറക്കി.
സതീശൻ തനിക്കുവേണ്ടി
കോൺഗ്രസ് പ്രവർത്തകരെ തെരുവിലിറക്കി.
നെഹ്റു ജയിലീപ്പോയി.
സതീശൻ വീട്ടിപ്പോയി.
ഒടുക്കം നെഹ്റുവിനെ പ്രധാനമന്ത്രിയായി ജനം തെരഞ്ഞെടുത്തു.
ഒടുക്കം സതീശൻ തന്നെക്കാൾ മുതിർന്ന ചെന്നിത്തലയെ പാരവെച്ച് മുഖ്യമന്ത്രിയായി.
ഒരു പരിധിവരെ OK യല്ലെ?
കല്പറ്റ ഭയങ്കര സംഭവാട്ടൊ … പല്ലിചിലച്ചു.
മലയാള സാഹിത്യത്തിൽ ഗൗരവത്തിൽ കോമഡി പറഞ്ഞിരുന്ന വി. കെ. എന്നെയും സഞ്ജയനെയും കല്പറ്റ ബഹുദൂരം പിന്നിലാക്കുകയാണ്.
ഗൗരവപ്പെട്ട കഥാപാത്രങ്ങളെ വെടിഞ്ഞ് കോമഡിയിലേക്ക് മാറിയ ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, ഭീമൻരഘു എന്നിവരുമായി കല്പറ്റ നാരായണന് ഒരു പരിധിവരെ സാമ്യമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

