കോന്നി ചെങ്ങറ സമരഭൂമിയില്‍ മന്ത്രിയും പൊലീസ് പടയും വീണ്ടും എത്തി. ഇടത് മന്ത്രിസഭാഗം ജി ആർ അനിൽ സമര ഭൂമിയിൽ എത്തിയത് റേഷൻ കാർഡും സൗജന്യ ഓണക്കിറ്റും വിതരണം ചെയ്യാനാണ്. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നൽകുക എന്ന പിണറായി സർക്കാരിൻറെ നയമാണ് ചെങ്ങറയിലും നടപ്പിലായത്.

ചരിത്ര നിമിഷത്തിനാണ് ചെങ്ങറ സാക്ഷ്യം വഹിച്ചത്. സമരഭൂമിയിലെ എല്ലാവർക്കും റേഷൻ കാർഡ് ഉറപ്പാക്കുന്നതോടൊപ്പം വൈദ്യുതിയും ഉടൻ വീടുകളിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. സാധാരണക്കാരെ ചേർത്തുപിടിക്കുകയാണ് ഇടതുപക്ഷ സർക്കാർ എന്ന് പരിപാടിയില്‍ പങ്കെടുത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പിന്നോക്കം പോകുന്ന മാധ്യമങ്ങളെ കെ യു ജനീഷ് കുമാർ എംഎൽഎ വിമർശിച്ചു. വിവിധ ഘട്ടങ്ങളിലായി നൂറിലധികം കുടുംബങ്ങൾക്കാണ് ചെങ്ങറയിൽ സർക്കാർ റേഷൻ കാർഡ് നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

