
ഫ്രാൻസിസ് പപ്പയുടെ നിര്യാണത്തോടെ ലോകധാർമികതയുടെ ശബ്ദം മുറിഞ്ഞുപോയി എന്ന് കൊല്ലം രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു. കാലഘട്ടത്തിൻറെ അരുതായ്മകൾക്കെതിരെ ലോകത്തിലും സഭയിലും യേശു ക്രിസ്തുവിൻറെ നാവായിമാറാനും ലാളിത്യത്തിൻറെയും എളിമയുടെയും കരങ്ങളായി മാറി ലോകത്തിനു പുത്തൻ പ്രത്യാശപകരാനും കഴിഞ്ഞ യഥാർത്ഥ അപ്പസ്തോലനായിരുന്നു ഫ്രാൻസിസ് പാപ്പാ. കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പാ കാലം ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ ആത്മശാന്തിക്കായ് പ്രാർത്ഥിച്ചു കൊണ്ട് ഇന്നലെ വൈകിട്ട് 6 മണിയ്ക്ക് തങ്കശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചു.പാപ്പായുടെ മരണം അറിയിച്ചുകൊണ്ട് ദേവാലയങ്ങളിൽ മണി നാദം മുഴക്കി. മണിയുടെ ക്രമം 1 x 5, 1x 5, 1 xS എന്ന ക്രമത്തിൽ 3 തവണകളായിമണി നാദം മുഴക്കി.
വരുന്ന 9 ദിവസങ്ങൾ സഭ ദുഃഖാചരണം അനുഷ്ഠിക്കുന്നതാണ്. മൃതസംസ്കാര കർമ്മങ്ങളെക്കുറിച്ച് തീരുമാനം കൈക്കൊള്ളുന്നത് പരിശുദ്ധ പിതാവിന്റെ വിൽപ്പത്രങ്ങൾ പരിശോധിച്ച ശേഷം ആയിരിക്കും. പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പും ആ പരിശോധനയ്ക്ക് ശേഷം ആയിരിക്കും തീരുമാനം കൈക്കൊള്ളുക എന്നും കൊല്ലം രൂപതാ പി ആർ ഓ ഫാ. രാജേഷ് മാർട്ടിൻ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here