‘ഒരുമിച്ച് ജീവിക്കാന്‍ പ്രതിജ്ഞയെടുത്തതിനാല്‍ ഭാര്യ കൂടെ കൂട്ടുന്നു’: കാന്‍സര്‍ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്ന് കത്തില്‍, ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ഗാസിയാബാദില്‍ റിയല്‍ എസ്റ്റേറ്റേറ്റ് ഇടപാടുകാരന്‍ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. അര്‍ബുദബാധിതനായ തനിക്ക് രോഗമുക്തി ലഭിക്കുന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലത്തിനാല്‍ ചികിത്സിക്കാനായി പണം പാഴാക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല ചെയ്ത ശേഷം 46കാരനായ കുല്‍ദീപ് ത്യാഗി വെടിവെച്ച് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഒരുമിച്ച് ജീവിക്കാന്‍ പ്രതിജ്ഞ എടുത്തതിനാലാണ് ഭാര്യയെ കൂടെ കൂട്ടുന്നതെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. ഇത് തന്റെ മാത്രം തീരുമാനമാണെന്നും തന്റെ അസുഖത്തെ കുറിച്ച് കുടുംബത്തിന് അറിവില്ലെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്.

ALSO READ: ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ് മോള്‍ നേരിട്ടത് കൊടിയ പീഡനം; ഗുരുതര ആരോപണങ്ങളുമായി കുടുംബം

ത്യാഗിയുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കത്തിനൊപ്പം തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് ത്യാഗി ഭാര്യയെ കൊലപ്പെടുത്തിയത്.

രോഗം മൂലം ചികിത്സാ ചിലവു കൊണ്ട് കുടുംബത്തിന് ഒരു ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ല. മീററ്റ് സ്വദേശിയായ ത്യാഗി ഭാര്യ നിഷു ത്യാഗിയെ ആദ്യം വെടിവെച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസും. സംഭവം നടക്കുമ്പോള്‍ ത്യാഗിയുടെ വയസായ പിതാവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News