
അദാനിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും ഇനി ഉണ്ടാകുകുയുമില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ. ദേശാഭിമാനിയുമായി ബന്ധപ്പെട്ട വി ഡി സതീശൻ്റെ പരാമർശത്തിന് മറുപി പറയുകയായിരുന്നു അദ്ദേഹം. ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനി എന്ന് മുഖ്യമന്ത്രി പറഞ്ഞു അത് തെറ്റാണ്. ജൂൺ 1 ന് ഇക്കണോമിക് ടൈംസ് ആണ് ആദ്യം പ്രസിദ്ധീകരിച്ചത്.
ജൂൺ 3 ന് മാതൃഭൂമി വാർത്ത നൽകി. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട ഒളിച്ചുകളി സർക്കാർ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഥിതി തൊഴിലാളികളെക്കുറിച്ച് ഒരിക്കലും പറയാൻ പാടില്ലാത്ത പരമാർശമാണ് മുഖ്യമന്ത്രി നടത്തിയത്. പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണെന്നുംഅങ്ങനെയൊരു പരാമർശം ഒരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി പറയരുത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊറോ ഹെൽത്ത് എന്ന വിദേശ സ്ഥാപനം നിരവധി ആളുകളെ പിരിച്ചു വിട്ടു ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. തൊഴിൽ കോഡുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത് ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

