
കാസർഗോഡ് സംഗീത പരിപാടിയ്ക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിയാളുകൾ കുഴഞ്ഞു വീണ സംഭവത്തിൽ പ്രതികരണവുമായി യുവ ഗായകൻ ഹനാൻ ഷാ. കാസർഗോഡ് ഫ്ലീ എക്സിബിഷൻറെ അവസാന ദിവസമാണ് ഹനാൻ ഷായുടെ സംഗീത പരിപാടി സംങ്കടിപ്പിച്ചത് എന്നാൽ പരിപാടിയിൽ അനുവദനീയമായതിനേക്കാൾ കൂടുതൽ ആളുകൾ എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി തുടർന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
കാസർഗോഡ് പരിപാടിയെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ തന്നെ ഏറെ വിഷമിപ്പിച്ചെന്നും, വലിയ അപകടത്തിലേക്ക് നയിക്കാതിരിക്കാനാണ് താൻ രണ്ടു പാട്ടു മാത്രം പാടി സ്റ്റേജിൽനിന്നു പോയതെന്നും ഹനാൻ ഷാ വ്യക്തമാക്കി.മൈ സ്റ്റേയ്റ്റ്മന്റ് ഓൺ കാസർഗോഡ് ഇവന്റ് എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവച്ചത്.
‘ഈവൻറ് കഴിഞ്ഞ് ഇന്ന് രണ്ടാം ദിവസമാണ്. പരിപാടിക്ക് വന്ന ആൾക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആലോചിച്ചു മാത്രം എൻറെ മനസ് അങ്ങേയറ്റം സങ്കടത്തിലാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാസർഗോഡ് അന്ന് ഒത്തുകൂടിയ എല്ലാവരും എന്നെ കാണാനും ഞാൻ നിങ്ങളെ കാണാനും നിങ്ങൾക്ക് വേണ്ടി പാടാനും വന്നവനാണ്. തലേന്ന് ഫ്ലൈറ്റ് ക്യാൻസലായി പരിപാടി നടക്കില്ല എന്ന സാഹചര്യത്തിൽ ഉറക്കമില്ലാതെ രണ്ട് കണക്ഷൻ ഫ്ലൈറ്റിൽ കേറീട്ടാണ് ഓൺ ടൈമിൽ ഞാൻ കാസർഗോഡ് എത്തുന്നത്. ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് ആയതുകൊണ്ട് കൂടെ ഉള്ളവർക്ക് വരാനുമായില്ല.
ഒരിടവേളയ്ക്ക് ശേഷം വരുന്നത് ആയതുകൊണ്ട് തന്നെ എല്ലാവരെയും കാണാനും വേദിയിൽ കുറച്ചധികം സമയം സ്പെൻഡ് ചെയ്യാനും ഞാൻ റെഡി ആയിരുന്നു. കമ്മിറ്റിയോട് ഞാൻ വരുന്നതിന് മുന്നെ ഈവൻറ് കഴിഞ്ഞിട്ടും ആൾക്കാരുടെ കൂടെ ഫോട്ടോ എടുക്കാൻ ഞാൻ തയ്യാറാണെന്നും പറഞ്ഞിരുന്നു. അങ്ങനെ വേദിയിലേക്ക് വരാനിരിക്കെയാണ് സംഭവങ്ങളെ കുറിച്ച് അറിയുന്നത്. ടിക്കറ്റ് എടുത്തതിനെക്കാൾ ആളുകൾ പുറത്തുണ്ടെന്നും അതുകൊണ്ട് തിരക്ക് കഴിഞ്ഞിട്ട് കയറാമെന്ന് പൊലീസ് നിർദ്ദേശം കിട്ടുന്നു.
8-9 വരെ കാത്തിരുന്നിട്ടും തിരക്ക് കൂടുന്നതല്ലാതെ കുറയാത്തതിനാൽ 9 മണിക്ക് കയറാൻ അനുമതി കിട്ടുന്നു. എന്നാൽ ഉള്ള വേദിയിൽ ആളുകൾ തിങ്ങി നിറഞ്ഞതിനാലും പുറത്ത് അതിലേറെ ആൾക്കാർ കയറാൻ ശ്രമിക്കുന്നതിനാലും, തുടർന്നാൽ വലിയ അപകടങ്ങൾ ഉണ്ടാകുമെന്നതിനാൽ പെട്ടെന്ന് രണ്ട് പാട്ട് പാടി നിർത്താനും സ്റ്റേജിന് പുറകിലുള്ള കാറിൽ എത്രയും പെട്ടെന്ന് കയറാനും പൊലീസ് നിർദ്ദേശം കിട്ടുന്നു. അതിനാലാണ് ഞാൻ പിന്നിലേക്ക് ഓടിയത്. അല്ലാതെ ആൾക്കാർ എന്നെ ബുദ്ധിമുട്ടിച്ചിട്ടല്ല.
ഇനിയും പാടാനും അവിടെ നിൽക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഞാൻ അവിടെന്ന് പോകുന്നതിന് അനുസരിച്ചേ ആ തിരക്ക് കുറയുകയുള്ളൂ. അതിനാൽ എനിക്ക് നിർദ്ദേശം നൽകുന്നവരെ ആ സമയത്ത് അനുസരിച്ചേ പറ്റൂ. അതിന് ശേഷം ഞാൻ ആദ്യം വിളിച്ച് അന്വേഷിച്ചതും തിരക്കിയതും ശ്വാസതടസം നേരിട്ട് ആശുപത്രിയിൽ പോയവരെ ആയിരുന്നു. ബുദ്ധിമുട്ടുകളില്ലാതെ ഒരു മണിക്കൂറിനുള്ളിൽ അവരും ആശുപത്രിയിൽ നിന്നും ഇറങ്ങിയിട്ടുണ്ടെന്ന് മനസിലാക്കി.
ALSO READ : മഴ മാത്രമല്ല, മിന്നലും; സംസ്ഥാനത്ത് ഇന്ന് ഈ ജില്ലകളിൽ മഞ്ഞ അലർട്ട്
അവസാനത്തെ ഹെൽത്ത് വേളൻറിയർ ആശുപത്രി വിടുമ്പോൽ കൂടെ ഉണ്ടായിരുന്ന ഒരാൾ ഞാൻ ആയിരുന്നു. അത് ആ ആശ്വാസത്തിൻറെ വാർത്തയായിരുന്നു. കാരണം. എന്തൊക്കെ പറഞ്ഞാലും അവർ എൻറെ പരിപാടിക്ക് വന്നവരാണ്. മറ്റെന്തിനെക്കാളും എനിക്ക് അവർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ അങ്ങേയറ്റം സങ്കടമുണ്ടായിരുന്നു.’ – എന്നാണ് ഹാനാണ് ഷാ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

